ഹൃദയം തകർന്ന് പനേലിൽ തറവാട്; കണ്ണീർപ്പുഴ കടന്ന് അന്ത്യയാത്ര
text_fieldsകൊച്ചി: ഉറ്റവരോട് ഒരാഴ്ച കഴിഞ്ഞ് കാണാമെന്നു പറഞ്ഞ് ഒരുമിച്ച് വീടിറങ്ങിയ 13 പേ രിൽ മൂന്നു പേരുടെ ചേതനയറ്റ ശരീരങ്ങൾ ബുധനാഴ്ച രാവിലെ പനേലിൽ തറവാട്ടുമുറ്റത്ത് ഇറക്കിവെക്കുേമ്പാൾ കരയാൻ പോലുമാകാത്ത മരവിപ്പിലായിരുന്നു കണ്ടുനിന്നവർ. ആ വി യോഗം അവർക്ക് അത്രമേൽ അവിശ്വസനീയമായിരുന്നു. ഡൽഹി കരോൾബാഗിലെ ഹോട്ടലിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ചേരാനല്ലൂർ രാമൻകർത്ത റോഡിൽ പനേലിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (86), മക്കളായ പി.സി. വിദ്യാസാഗർ (60), പി.സി. ജയശ്രീ (53) എന്നിവരാണ് മരിച്ചത്. നാടിെൻറയും ഉല്ലാസയാത്രയിൽ ഒപ്പം കൈപിടിച്ചു നടന്ന കുടുംബാംഗങ്ങളുടെയും തോരാത്ത കണ്ണീരിനെ സാക്ഷിയാക്കി മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.
ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരി വഴി വിമാനമാർഗം കൊണ്ടുവന്ന മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ ഒമ്പേതാടെയാണ് ചേരാനല്ലൂരിൽ നളിനിയമ്മ താമസിക്കുന്ന തറവാട്ടുവീട്ടിൽ എത്തിച്ചത്. സമീപത്തുതന്നെയാണ് വിദ്യാസാഗറും കുടുംബവും താമസം. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ തുറക്കാതെതന്നെയായിരുന്നു പൊതുദർശനം. മരിച്ചവർക്കൊപ്പം യാത്രാസംഘത്തിലുണ്ടായിരുന്ന വിദ്യാസാഗറിെൻറ ഏകമകൻ വിഷ്ണു, ജയശ്രീയുടെ ഇളയ മകൻ ഗൗരിശങ്കർ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. ഉച്ചക്ക് 12.30ഒാടെ മറ്റൊരു വിമാനത്തിലാണ് സംഘത്തിലെ മറ്റ് എട്ട് പേർ എത്തിയത്. ദുരന്തത്തിെൻറ ആഘാതവും കൂടെപ്പിറപ്പുകളുടെ വേർപാടും അവരെ വല്ലാതെ തളർത്തിയിരുന്നു. മൃതദേഹം വെച്ച പന്തലിലേക്ക് കടന്നതോടെ ഇവർ വാവിട്ട് നിലവിളിച്ചു.
ചടങ്ങുകൾക്ക് ശേഷം നളിനിയമ്മയുടെയും വിദ്യാസാഗറിെൻറയും മൃതദേഹങ്ങൾ ചേരാനല്ലൂരിൽതന്നെ മറ്റൊരിടത്തുള്ള തറവാട്ടുവക സ്ഥലത്തും ജയശ്രീയുടേത് ചോറ്റാനിക്കരയിലുമാണ് സംസ്കരിച്ചത്. മുൻ മന്ത്രിമാരായ ഡൊമിനിക് പ്രസേൻറഷൻ, കെ. ബാബു, ഹൈബി ഇൗഡൻ എം.എൽ.എ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.