മഹാപ്രളയം: ബോധ്യപ്പെട്ടിട്ടും അണക്കെട്ടുകൾ തുറന്നത് വൈകി
text_fieldsതിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിന് ആഴ്ചകൾക്കുമുമ്പ് തന്നെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് വൻതോതിൽ ഉയർന്ന നിലയിലായിരുന്നെന്ന് കെ.എസ്.ഇ.ബി വിലയിരുത്തിയിരുന്നെന്ന് രേഖ. ഇടുക്കി അടക്കം അണക്കെട്ടുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തും വിധമാണെന്ന് ജൂലൈ 25ന് തന്നെ വിലയിരുത്തിയിരുന്നു. എന്നിട്ടും ഡാം തുറന്ന്് ജലനിരപ്പ് ക്രമീകരിച്ചത് ആഗസ്റ്റ് ഒമ്പതിന് മാത്രം.
2018 ആഗസ്റ്റ് ഒന്നിന് കെ.എസ്.ഇ.ബി പുറത്തിറക്കിയ ഉത്തരവിൽ ജൂലൈ മാസത്തെ അസാധാരണ മഴെയ തുടർന്ന് ജലനിരപ്പ് കുത്തനെ ഉയർന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾ വൈകിയാണ് അണക്കെട്ടുകൾ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.