Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐയെ...

എസ്.ഐയെ പ്രതിയുടെ പിതാവ് കുത്തി; വധശ്രമത്തിന് കേസ്

text_fields
bookmark_border
എസ്.ഐയെ പ്രതിയുടെ പിതാവ് കുത്തി; വധശ്രമത്തിന് കേസ്
cancel

തലശ്ശേരി: കേസന്വേഷണത്തിനെത്തിയ എസ്.ഐക്ക് പ്രതിയുടെ പിതാവിെൻറ കുത്തേറ്റു. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ മേലൂർ സ്വദേശി രൂപേഷാണ് ആക്രമിക്കപ്പെട്ടത്. പുന്നോൽ പെട്ടിപ്പാലം കോളനിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം പെട്ടിപ്പാലം കോളനിയിൽ നടന്ന മർദനക്കേസ് അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്.ഐയും സംഘവും. ദിവസങ്ങൾക്കുമുമ്പ് കോളനിയിലെ ഒരു വീട്ടിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് നിച്ചു എന്ന യുവാവിനെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിച്ചുവി‍െൻറ പിതാവ് ഹുസൈനാണ് (56) എസ്.ഐയെ കത്തികൊണ്ട് കുത്തിയത്.

ഇടതുകൈക്കാണ് കുത്തേറ്റത്. ഹുസൈനെ കൂടെയുള്ള പൊലീസുകാർ കീഴടക്കി സ്റ്റേഷനിലെത്തിച്ചു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരിക്കേറ്റ രൂപേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നേരത്തെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചതിനും ഹുസൈനെതിരെ കേസുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsnew mahe
News Summary - Defendant's father stabbed SI
Next Story