Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 3:59 AM IST Updated On
date_range 5 Dec 2017 3:59 AM ISTഅമ്മയും രണ്ട് പെൺമക്കളും കുളത്തിൽ മരിച്ചനിലയിൽ
text_fieldsbookmark_border
camera_alt???????????, ?????????????, ?????????
പുതുനഗരം (പാലക്കാട്): അമ്മയെയും രണ്ട് പെൺമക്കളെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുവായൂർ വെമ്പല്ലൂർ പൂശാരിമേട് തേക്കിൻകാട്ടിൽ രതീഷിെൻറ ഭാര്യ പത്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴര), ശ്രീലേഖ (നാലര) എന്നിവരെയാണ് വീടിന് തൊട്ടടുത്ത പൊതുകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ഷാൾകൊണ്ട് പത്മാവതിയുടെ ദേഹത്ത് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.
ഞായറാഴ്ച പുലർച്ച മുതൽ ഭർതൃവീട്ടിൽനിന്ന് കാണാതായ പത്മാവതിയെയും മക്കളെയും കുറിച്ച് പുതുനഗരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പുലർച്ച കുളിക്കാനെത്തിയ അയ്യപ്പഭക്തരാണ് കുട്ടികളുടെ മൃതദേഹം പുളക്കൽചിറ കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ മൃതദേഹം പുറത്തെടുക്കുന്നതിനിടെയാണ് കുട്ടികളോടൊപ്പം ഷാളിൽ ബന്ധിപ്പിച്ച് കെട്ടിയനിലയിൽ പത്മാവതിയുടെ മൃതദേഹവും കണ്ടെത്തിയത്.
വടക്കഞ്ചേരിയിൽ റബർ ടാപ്പിങ്ങുമായി ബന്ധപ്പെട്ട ജോലിയാണ് പത്മാവതിക്ക്. ഭർത്താവ് രതീഷ് ഡ്രൈവറാണ്. വെമ്പല്ലൂർ ജെ.ബി.എസ് സ്കൂളിൽ രണ്ടാംതരം വിദ്യാർഥിയാണ് ശ്രീലക്ഷ്മി. അതേ വിദ്യാലയത്തിൽ എൽ.കെ.ജി വിദ്യാർഥിയാണ് ശ്രീലേഖ. ഭർത്താവുമായുള്ള വഴക്കിടലും സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ച മുതൽ ഭർതൃവീട്ടിൽനിന്ന് കാണാതായ പത്മാവതിയെയും മക്കളെയും കുറിച്ച് പുതുനഗരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പുലർച്ച കുളിക്കാനെത്തിയ അയ്യപ്പഭക്തരാണ് കുട്ടികളുടെ മൃതദേഹം പുളക്കൽചിറ കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ മൃതദേഹം പുറത്തെടുക്കുന്നതിനിടെയാണ് കുട്ടികളോടൊപ്പം ഷാളിൽ ബന്ധിപ്പിച്ച് കെട്ടിയനിലയിൽ പത്മാവതിയുടെ മൃതദേഹവും കണ്ടെത്തിയത്.
വടക്കഞ്ചേരിയിൽ റബർ ടാപ്പിങ്ങുമായി ബന്ധപ്പെട്ട ജോലിയാണ് പത്മാവതിക്ക്. ഭർത്താവ് രതീഷ് ഡ്രൈവറാണ്. വെമ്പല്ലൂർ ജെ.ബി.എസ് സ്കൂളിൽ രണ്ടാംതരം വിദ്യാർഥിയാണ് ശ്രീലക്ഷ്മി. അതേ വിദ്യാലയത്തിൽ എൽ.കെ.ജി വിദ്യാർഥിയാണ് ശ്രീലേഖ. ഭർത്താവുമായുള്ള വഴക്കിടലും സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
