Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാലുകാരൻ...

പതിനാലുകാരൻ വാഴത്തോട്ടത്തിൽ മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ

text_fields
bookmark_border
പതിനാലുകാരൻ വാഴത്തോട്ടത്തിൽ മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ
cancel

അഞ്ചൽ: ഏരൂരിൽ പതിനാലുകാരനായ വിദ്യാർഥിയെ വാഴത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് അന്വേഷണ റിപ്പോർട്ട്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസ് പുനരന്വേഷണം നടത്തി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരം.

ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ആലഞ്ചേരി വിഷ്ണു ഭവനിൽ ബാബു^സിന്ധു ദമ്പതികളുടെ മകൻ വിജീഷിനെയാണ് കഴിഞ്ഞ ഡിസംബർ 20ന് വീട്ടിൽ നിന്ന്​ ഒന്നര കിലോമീറ്ററോളം അകലെയുള്ള വാഴത്തോട്ടത്തിലെ ഉണങ്ങിയ വാഴക്കൈകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാലുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നു.ഏരൂർ പൊലീസ് അന്വേഷണം നടത്തി ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ വിജീഷി​െൻറ മാതാപിതാക്കളും വിവിധ ദലിത് സാമൂഹിക സംഘടനകളും വെൽ​െഫയർ പാർട്ടിയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തി.

ഇതിനെത്തുടർന്ന് പുനരന്വേഷണം നടത്തുന്നതിന് റൂറൽ എസ്.പി ഹരിശങ്കറുടെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല നൽകി. അദ്ദേഹം അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച പ്രാഥമിക വിവര റിപ്പോർട്ടിലാണ് ആത്മഹത്യ സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് വിജീഷി​െൻറ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchanchalboy death
Next Story