ജീവിച്ചിരിക്കെ മരണ സർട്ടിഫിക്കറ്റ്: അപേക്ഷ നൽകിയ സ്ത്രീക്കെതിരെ കേസ്
text_fieldsചാരുംമൂട്: ജീവിച്ചിരിക്കുന്നയാളുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫി ക്കറ്റ് നൽകിയ സംഭവത്തിൽ രജിസ്ട്രേഷനായി അപേക്ഷിച്ച സ്ത്രീക്കെതിരെ പഞ്ചായത്ത് സെക ്രട്ടറി പൊലീസിൽ പരാതി നൽകി. ചുനക്കര നടുവിൽ നയനത്തിൽ അജിതകുമാരിക്കെതിരെയാണ് ചുനക്കര പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികുമാർ നൂറനാട് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പഞ്ചായത്ത് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. ചുനക്കര നടുവിൽ നയനത്തിൽ താമസക്കാരനായിരുന്ന ജോസ് മാർട്ടിനാണ് ജീവിച്ചിരിക്കെ പഞ്ചായത്തിെൻറ മരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. കൊല്ലത്ത് താമസിക്കുന്ന ജോസ് ഇതിനെതിരെ പരാതി നൽകുകയായിരുന്നു.
12 വർഷം തെൻറയൊപ്പം കഴിയുകയും 2003ൽ പിരിയുകയും ചെയ്ത അജിതകുമാരി, പഞ്ചായത്ത് മുൻ സെക്രട്ടറി റീത്താ പവിത്രൻ, ചുനക്കര പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു സി.പി.എം ലോക്കൽ സെക്രട്ടറി ഗോപകുമാർ എന്നിവർക്കെതിരെയാണ് ജോസ് മാർട്ടിൻ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.