സ്പ്രിംഗ്ലർ വഴി വിവരശേഖരണം നിർത്തി
text_fieldsതിരുവനന്തപുരം: വിവാദം കനത്തതിന് പിന്നാലെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അ മേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിെൻറ സൈറ്റിലേക്ക് നേരിട്ട് നൽകേണ്ടെന്ന് സര്‍ക് കാർ നിര്‍ദേശം. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവര ങ്ങൾ ഇനിമുതൽ സർക്കാര്‍ സൈറ്റിലേക്ക് നല്കിയാല് മതിയെന്ന് പഞ്ചായത്ത് സെക്രട്ടറ ിമാര്‍ക്ക് തദ്ദേശ വകുപ്പ് നിര്‍ദേശം നല്കി. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ വില്ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനത്തിലെ ഭേദഗതി.
സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ നൽകുന്ന വെബ്സൈറ്റിന് പകരം housevisit.kerala.gov.in എന്ന സൈറ്റിലേക്ക് നല്കിയാല് മതിയെന്നാണ് നിര്‍ദേശം. ഐസൊലേഷനില്‍ ഉള്ളവർ അടക്കമുള്ള രോഗികളുടെ വിവരങ്ങൾ സ്പ്രിംഗ്ലർ സൈറ്റിലേക്ക് നേരിട്ടായിരുന്നു നേരത്തേ പോയിരുന്നത്. ഇൗ മാസം നാലിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവനുസരിച്ചായിരുന്നു ഇത്.
അതേസമയം, സര്‍ക്കാര്‍ സൈറ്റിലേക്ക് നല്കിയാല് മതിയെന്ന് പുതിയ നിർദേശം നൽകിയെങ്കിലും സര്ക്കാര്സൈറ്റില്നിന്ന് അമേരിക്കന്‍ കമ്പനിക്ക് ഡേറ്റ കൈമാറുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചതായി സർക്കാർ അറിയിച്ചിട്ടുമില്ല.
പുതിയ നിർദേശം സംബന്ധിച്ച് പ്രതികരിക്കാൻ പതിവ് കോവിഡ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തയാറായില്ല. ഇതിെൻറ സാേങ്കതിക കാര്യങ്ങൾ െഎ.ടി വകുപ്പ് വിശദീകരിക്കുമെന്നായിരുന്നു പ്രതികരണം. ഡേറ്റ കൈമാറ്റത്തിൽ സംശയങ്ങൾക്ക് കാര്യമില്ല. ഡേറ്റ കൈമാറ്റം സംബന്ധിച്ച് സ്പ്രിംഗ്ലറുമായി സർക്കാർ കരാർ ഉണ്ടാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തോട് ‘ഞാൻ പറയേണ്ടിടേത്താളം പറഞ്ഞു’ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.