അണക്കെട്ടുകൾ തകർന്നാലുള്ള പ്രത്യാഘാത പഠനം വിദേശ കൺസൽട്ടൻസിക്ക്
text_fieldsതൊടുപുഴ: ഇടമലയാർ ഉൾെപ്പടെ മൂന്ന് അണക്കെട്ടുകളുടെ ‘ബ്രേക്ക് അനാലിസിസ് പഠനം’ ആസ്േട്രലിയൻ കൺസൽട്ടൻസിക്ക്. വൈദ്യുതി വകുപ്പ് നേരിട്ട് നടത്താൻ തീരുമാനിച്ച പഠനമാണ് വിദേശ ഏജൻസിക്ക് നൽകി കൂടുതൽ സമഗ്രമാക്കാൻ തീരുമാനിച്ച് കരാറുണ്ടാക്കിയത്. ഷോളയാർ, പെരിങ്ങൽകുത്ത് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ.
ഇടുക്കി അടക്കം മറ്റ് പ്രധാനപ്പെട്ട 13 അണക്കെട്ടുകൾ തുറക്കേണ്ടി വരുേമ്പാൾ സ്വീകരിക്കേണ്ട കുറ്റമറ്റ മുൻകരുതലുകളും ഏതെങ്കിലും സാഹചര്യത്തിൽ ഡാം പൊട്ടുന്ന സ്ഥിതിയുണ്ടായാൽ എങ്ങനെ നേരിടുമെന്നതും പഠിച്ച് രൂപരേഖയുണ്ടാക്കൽ ഡാം റീഹാബിലിറ്റേഷന്‍ ആൻഡ് ഇംപ്രൂവ്മെൻറ് പ്രോജക്ടിെൻറ (ഡ്രിപ്) ഭാഗമായി ദേശീയ ജല കമീഷെൻറ സഹായത്തോടെ പുരോഗമിക്കുകയാണ്. അതിനിടെയാണ് ആസ്ട്രേലിയയിലെ എന്‍ഡ്യൂറ ഹൈഡ്രോ ടാസ്മാനിയ കമ്പനിയെ മൂന്ന് ഡാമുകളുടെ പഠനത്തിന് ചുമതലപ്പെടുത്തിയത്.
1.75 കോടി രൂപക്കാണ് കരാർ. ഓരോ അണക്കെട്ടും പ്രത്യേകമായെടുത്ത്, തകരുന്നതോ കവിഞ്ഞൊഴുകുന്നതോ ആയ സാഹചര്യമുണ്ടായാൽ എവിടെയൊക്കെ വെള്ളം കയറും ഏതൊക്കെ മേഖലകളെയാകും വെള്ളപ്പൊക്കം ബാധിക്കുക തുടങ്ങിയവയാണ് ഡിജിറ്റലൈസ് ചെയ്ത് പരിശോധിക്കുന്നത്. ഉപഗ്രഹ സഹായത്തോടെ പൂര്‍ണമായും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ഗ്രാഫിക് മോഡലുകളുടെ പിന്‍ബലത്തോടെ പ്രളയ മാപ്പ് തയാറാക്കും.
സംസ്ഥാനത്തെ 13 ഡാമുകളിൽ ഡാം ബ്രേക്ക് അനാലിസ് ഇതിനോടകം ഒന്നാംഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി, കുളമാവ്, ചെറുതോണി, ശബരിഗിരി, കക്കി, ലോവര്‍പെരിയാർ, പമ്പ, ആനത്തോട്, മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, ആനയിറങ്കൽ, പൊന്മുടി ഡാമുകളാണ് ‘ഡ്രിപി’ല്‍ ഉള്‍പ്പെട്ടത്. ശബരിഗിരി പദ്ധതിയുടെ റിപ്പോര്‍ട്ട് ദേശീയ ജല കമീഷൻ തിരിച്ചയച്ചതിനാല്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കി വരുകയാണ്. 2019ലെ കാലവർഷം ആരംഭിക്കും മുമ്പ് അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാനും ഡാം ബ്രേക്ക് അനാലിസിസും പൂര്‍ത്തിയാക്കാനാണ് നീക്കം.
എന്നാൽ, വിദേശ കൺസൽട്ടൻസിക്ക് പഠനം പൂർത്തിയാക്കാൻ 15 മാസം അനുവദിച്ചിട്ടുണ്ട്. അണക്കെട്ട് തുറന്നാൽ നദിയിൽ എത്രത്തോളം ജലം ഉയരുമെന്ന് വ്യക്തമായി ഡാം സുരക്ഷ അതോറിറ്റിയോ വൈദ്യുതി വകുപ്പ് അധികൃതരോ കണക്കാക്കിയിട്ടില്ല. തുറന്നുവിടേണ്ട സമയം നിശ്ചയിക്കുന്നതിലും ശാസ്ത്രീയ അളവുകോൽ മാനദണ്ഡമാകുന്നില്ല. ഇൗ സാഹചര്യത്തിലാണ് മുന്നൊരുക്കവും പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി തയാറാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.