Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാം തുറക്കൽ:...

ഡാം തുറക്കൽ: താക്കോലാവുക പ്രളയ ഭൂപടം

text_fields
bookmark_border
ഡാം തുറക്കൽ: താക്കോലാവുക പ്രളയ ഭൂപടം
cancel

തൊടുപുഴ: അണക്കെട്ടുകൾ ‘പ്രതിക്കൂട്ടി’ലായ പ്രളയകാല സാഹചര്യം ആവർത്തിക്കാതിരിക്കാൻ സമഗ്ര ഡാം മാനേജ്മെൻറിന് പദ്ധതി. അണക്കെട്ടുകൾ തുറക്കേണ്ടി വരുേമ്പാൾ സ്വീകരിക്കേണ്ട കുറ്റമറ്റ മുൻകരുതലുകളും ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടുന്ന സ്ഥിതിയുണ്ടായാൽ എങ്ങനെ നേരിടുമെന്നതടക്കം കാര്യങ്ങളിലാവും രൂപരേഖയുണ്ടാക്കുക. പ്രളയവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിനും സർക്കാറിനുമെതിരെ ഹൈകോടതി പരിഗണിക്കുന്ന ഹരജികളിൽ പിടിച്ചുനിൽക്കാനും ആധികാരിക പഠനം ആവശ്യമാണ്. കഴിഞ്ഞ ദിവസം ഇതിനായി പ്രത്യേക സംഘത്തെ ബോർഡ് നിയോഗിച്ചു. പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് ശാസ്ത്രീയവും വ്യക്തവുമായി നൽകുന്ന രീതി ഇപ്പോഴില്ല. റെഡ് അലർട്ട് ഉൾെപ്പടെ പ്രഖ്യാപിക്കുന്നതിനപ്പുറം പ്രയോഗിക നടപടികളൊന്നും സ്വീകരിക്കുന്നുമില്ല.

അണക്കെട്ട് തുറന്നാൽ നദിയിൽ എത്രത്തോളം ജലം ഉയരുമെന്ന് ഡാം സുരക്ഷ അതോറിറ്റിയോ വൈദ്യുതി വകുപ്പ് അധികൃതരോ വ്യക്തമായി കണക്കാക്കിയിട്ടില്ല. തുറന്നുവിടേണ്ട സമയം നിശ്ചയിക്കുന്നതിലും ശാസ്ത്രീയ അളവുകോൽ മാനദണ്ഡമാകുന്നില്ല. ഇൗ സാഹചര്യത്തിലാണ് മുന്നൊരുക്കവും പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി തയാറാക്കാൻ തീരുമാനിച്ചത്.ഓരോ അണക്കെട്ടും പ്രത്യേകമായെടുത്ത് അത് തകര്‍ന്നാൽ, അതല്ലെങ്കില്‍ വെള്ളപ്പൊക്കത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകിയാൽ, സാധാരണ നിലയിലും കൂടിയ മഴയിൽ തുറന്നാൽ എന്നിങ്ങനെ വ്യത്യസ്ത കോണിൽ പ്രത്യാഘാതം വിലയിരുത്തണം.
എവിടെയൊക്കെയാകും വെള്ളം കയറുക, ഏതൊക്കെ മേഖലകളെയാകും ബാധിക്കുക തുടങ്ങിയവയാണ് സാേങ്കതിക സഹായത്തോടെ പരിശോധിക്കേണ്ടത്. മാതൃ

ക നിർമിച്ചും ഡിജിറ്റൽ സഹായത്തോടെയും പൂര്‍ണമായും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചുമാണ് ഇത് തയാറാക്കുക.
ഹൈഡ്രോളജി വിദഗ്ധന്‍ കൂടിയായ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പി. മോഹനെൻറ നേതൃത്വത്തില്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സൂസന്‍ നൈനാൻ, അസി. എൻജിനീയര്‍മാരായ സി.ആർ. ജയകുമർ, വി. ഈശ്വരയ്യ എന്നിവരാണ് പ്രത്യേക സംഘത്തിൽ. 2019ലെ കാലവർഷത്തിന് മുമ്പ് പ്രാവര്‍ത്തികമാക്കേണ്ടതിനാല്‍ ആറുമാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് വൈദ്യുതി ബോർഡ് ചെയര്‍മാെൻറ ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsDam Openheavy rain again
News Summary - Dam opening-Kerala news
Next Story