ദലിത് വോട്ട്: പ്രതീക്ഷയിൽ സി.പി.എം; കണക്കുകൂട്ടലിൽ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ശബരിമല സംബന്ധിച്ച കോടതി വിധിക്ക് ശേഷമുണ്ടായ സവിശേഷ സാഹചര്യത ്തിൽ കഴിഞ്ഞ കാലങ്ങളിൽ കൈവിട്ടുപോയ ദലിത് വോട്ടുകളിൽ പ്രതീക്ഷ അർപ്പിച്ച് സി.പി.എ ം. നവോത്ഥാനമൂല്യം തിരിച്ചു പിടിക്കൽ സംവാദത്തിലും നേവാത്ഥാനമൂല്യ സംരക്ഷണ സമിതി ര ൂപവത്കരണത്തിലും ദലിത് വിഭാഗത്തിന് ലഭിച്ച പ്രാതിനിധ്യം വോട്ടിൽ പ്രതിഫലിക് കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തില ും പുനർ നിർമാണത്തിലും പാടെ പിന്തള്ളപ്പെട്ട ദലിത് കുടുംബങ്ങളുടെ പ്രതിഷേധമാവും ഗത ി നിർണയിക്കുക എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ പശുസംരക്ഷണത്തിെൻറ പേരിൽ അരങ്ങേറിയ ദലിത് വേട്ടകൾ ബി.ജെ.പിെക്കതിരെ വോട്ടാക്കുന്നതിൽ ഇരു കക്ഷിയും കണ്ണുവെക്കുന്നുമുണ്ട്. പക്ഷേ, സ്ഥാനാർഥി നിർണയേത്താടെ ബി.ജെ.പി ദലിത് പ്രതീക്ഷ കൂടുതൽ ദുർബലമായി.
സംവരണ മണ്ഡലങ്ങളായ മാവേലിക്കരക്കും ആലത്തൂരിനും അപ്പുറത്ത് ഏഴോളം ലോക്സഭ മണ്ഡലങ്ങളിലാണ് ദലിത് സാന്നിധ്യം ശ്രദ്ധേയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുള, മലപ്പുറം എന്നിവ. ഒരുകാലത്ത് ഇടതുപക്ഷം സ്ഥിരനിക്ഷേപമായി മാത്രം കണക്കാക്കിയ ദലിത് വോട്ടുകളിൽ ഒരു വിഭാഗം ബി.ജെ.പിയിലേക്കും സ്വത്വവാദി ദലിത് സംഘടനകളിലേക്കും കൊഴിഞ്ഞുപോയതോടെ സി.പി.എം വെല്ലുവിളി നേരിട്ടു. വെല്ലുവിളി മറികടക്കാൻ പട്ടികജാതി ക്ഷേമ സമിതി രൂപവത്കരിച്ച സി.പി.എം ജാതി സംഘടന രൂപവത്കരിെച്ചന്ന ആക്ഷേപവും നേരിട്ടു.
ശബരിമല സ്ത്രീ പ്രവേശന കോടതിവിധിയും തുടർസംഭവങ്ങളും അരേങ്ങറിയത് സി.പി.എമ്മിന് പുതിയ അവസരം തുറന്നിട്ടു. എൻ.എസ്.എസ് വെല്ലുവിളി നേരിടാൻ പിന്നാക്ക, ദലിത് സംഘടനകളെ അണിനിരത്തുന്നതിലേക്ക് സി.പി.എമ്മിനെ എത്തിച്ചു. വനിതാ മതിൽ ഉദ്ഘാടന വേളയിൽ അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി ഹാരാർപ്പണം നടത്തി. നവോത്ഥാനമൂല്യ സംരക്ഷണ സമിതി തലപ്പത്തേക്ക് കെ.പി.എം.എസ് പ്രസിഡൻറ് പുന്നല ശ്രീകുമാറിനെ കൊണ്ടുവന്നു. മൺമറഞ്ഞ ദലിത് നവോത്ഥാന നായകരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.
ഇതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം. ‘ദലിത് സംവാദങ്ങളെ സമൂഹത്തെ ശിഥിലീകരിക്കുന്ന വ്യവഹാരമായാണ് മുൻകാലങ്ങളിൽ കണ്ടതെങ്കിൽ ശബരിമല വിവാദങ്ങളോടെ അതിൽ മാറ്റം വന്നു’വെന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ആദ്യമായി ജാതി എന്ന പ്രശ്നം പൊതുസമൂഹത്തിനു കൂടി ബാധകമെന്ന നിലവന്നു. എൻ.എസ്.എസ് താൽപര്യത്തെ പിടിച്ചുകെട്ടിയെന്നത് ചെറിയകാര്യമല്ല’- അദ്ദേഹം പറഞ്ഞു.
പക്ഷേ, പശു സംരക്ഷണത്തിെൻറ പേരിൽ ദലിതുകൾെക്കതിരെയുണ്ടായ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം കേരളത്തിൽ തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദൽ ആയി വരാൻ കഴിയുന്ന ശക്തി, ജിഗ്നേഷ് മേവാനി അടക്കമുള്ള ദലിത് നേതാക്കളെ ഒപ്പം കൂട്ടാനായതും ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. സവർണ ഹിന്ദു പാർട്ടിയെന്ന ആക്ഷേപം അണികളിൽനിന്നുതന്നെ നേരിടുന്ന ബി.ജെ.പി, സ്ഥാനാർഥി നിർണയത്തിൽ ദലിത് വിഭാഗത്തെ പൂർണമായും തഴഞ്ഞു. രണ്ട് സംവരണ സീറ്റും ബി.ഡി.ജെ.എസിന് നൽകി. പട്ടികജാതി-വർഗ മോർച്ച പ്രസിഡൻറുമാരെ തഴഞ്ഞു. സ്ഥാനാർഥികളിൽ ഒമ്പതു പേർ സവർണ വിഭാഗത്തിൽപെട്ടവരാണ്.
എന്നാൽ, പ്രളയ ദുരിതാശ്വാസം ദലിതരെ സ്പർശിക്കുന്നില്ലെന്ന ആക്ഷേപം സി.പി.എമ്മിന് തലവേദനയാവും. എന്നാൽ ഒറ്റപ്പെട്ട പ്രശ്നം പെരുപ്പിച്ച് കാണിക്കുെന്നന്നാണ് സി.പി.എം വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.