സ്വർണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ രണ ്ടുപേര്‍കൂടി പിടിയില്‍. എയര്‍ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ, സ്വര്‍ണക്കടത്ത് സംഘത്തില്‍നിന്ന് സ്വര്‍ണ ം വാങ്ങുന്ന കിഴക്കേകോട്ടയിലുള്ള ജ്വല്ലറിയിലെ അക്കൗണ്ടൻറ് മലപ്പുറം സ്വദേശി റാഷിദ് എന്നിവരെയാണ് ഡി.ആര്‍.ഐ സം ഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
25 കിലോ സ്വര്‍ണവുമായി ത ിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയതിെൻറ അടി സ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് സൂപ്രണ്ടടക്കം കുടുങ്ങിയത്. സ്വര്‍ണം പിടികൂടിയ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൂപ്രണ്ട് രാധാകൃഷ്ണന് ഉൾപ്പെടെ മൂന്നുപേരുടെ മൊബൈല്‍ ഫോണുകള്‍ ഡി.ആര്‍.ഐ അന്നുതന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അഭിഭാഷകനായ ബിജു മനോഹറിെൻറ സഹായി വിഷ്ണുവുമായി കസ്റ്റംസ് സൂപ്രണ്ട് നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചു.
സ്വര്‍ണക്കടത്തിന് നേരേത്ത പിടിയിലായവര്‍ നല്‍കിയ മൊഴിയില്‍നിന്ന് മുമ്പ് കള്ളക്കടത്ത് നടന്നപ്പോഴെല്ലാം രാധാകൃഷ്ണന് വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുെന്നന്നും അദ്ദേഹത്തിെൻറ സാഹായം ലഭിച്ചിരുെന്നന്നും വ്യക്തമായി. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിേശാധിച്ച് ഇതിെൻറ തെളിവുകൾ ഡി.ആര്‍.ഐ ശേഖരിച്ചിരുന്നു. ഡ്യൂട്ടി രജിസ്റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചും ഇക്കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റംസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് അനുമതി വാങ്ങിയ ശേഷമാണ് വ്യാഴാഴ്ച സൂപ്രണ്ടിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത്.
കാരിയര്‍മാരായ സുനില്‍കുമാര്‍, സെറീന ഷാജി, എന്നിവര്‍ക്ക് പുറമേ ഒളിവിൽ കഴിയുന്ന അഭിഭാഷകൻ ബിജു മനോഹറിെൻറ ഭാര്യ വിനീതെയയും ഡി.ആര്‍.ഐ സംഘം നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ബിജു മനോഹറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ മുന്‍കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഉൗർജിതം
ശംഖുംമുഖം: വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിലെ മറ്റ് പ്രതികളെ പിടികൂടാൻ ഡി.ആർ.െഎ ശ്രമങ്ങൾ ഉൗർജിതമാക്കി. മുഖ്യപ്രതി അഡ്വ. ബിജു മനോഹറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മറ്റ് പ്രതികളെ വലയിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ദുബൈയിലുള്ള ജിത്തുവിനെ കെണ്ടത്താന്‍ ദുബൈ പൊലീസിെൻറ സഹായം തേടാൻ ശ്രമം നടക്കുന്നു.
അഭിഭാഷകനോടൊപ്പം ഒളിവില്‍ പോയ സഹായി വിഷ്ണുവിനായും തിരച്ചിൽ ഉൗർജിതമാക്കി. ഇതിനിടെ അഭിഭാഷകനില്‍നിന്ന് സ്വര്‍ണം വാങ്ങുന്നത് മലപ്പുറം സ്വദേശി ഹക്കീമാെണന്ന് കണ്ടത്തി. ഇയാളും ഒളിവിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ആദ്യഘട്ടം പിന്നിട്ടപ്പോള്‍തന്നെ സ്വര്‍ണക്കടത്തിന് പുറമേ സെക്സ് റാക്കറ്റ്, ഗുണ്ടാമാഫിയ സംഘങ്ങൾക്കും കേസുമായി ബന്ധമുള്ളതായി ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറയെല്ലാം തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വരും ദിവസങ്ങളില്‍ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ഡി.ആര്‍.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.