Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിെൻറ...

ശിവശങ്കറിെൻറ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന 

text_fields
bookmark_border
ശിവശങ്കറിെൻറ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന 
cancel

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം ഉന്നതരിലേക്ക്. പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി.


സെക്രട്ടേറിയറ്റിൽനിന്ന് വിളിപ്പാടകലെയുള്ള ഫ്ലാറ്റിലാണ് രണ്ടുദിവസം പരിശോധന നടന്നത്. സ്വപ്‌നയുടെ സുഹൃത്തുക്കളായ സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ ഈ ഫ്ലാറ്റില്‍ വന്നിരുെന്നന്നും ചര്‍ച്ച നടത്തിയിരുെന്നന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണറിയുന്നത്. നബാര്‍ഡ് കെട്ടിടത്തിന് സമീപമുള്ള ഫ്ലാറ്റിലെ ആറാം നിലയിലാണ് ശിവശങ്കർ താമസിച്ചിരുന്നത്. സെക്രട്ടേറിയറ്റിൽനിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ ദൂരമുള്ള പൂജപ്പുരയിൽ വീടുള്ള ശിവശങ്കർ എന്തിനാണ് ഈ ഫ്ലാറ്റിൽ താമസിച്ചതെന്നതും സംശയം വർധിപ്പിക്കുന്നതാണ്.

അതേസമയം, തെൻറ ഫ്ലാറ്റിൽ നടന്ന കസ്റ്റംസ് പരിശോധന സംബന്ധിച്ച് പ്രതികരിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കർ വിസ്സമ്മതിച്ചു. ഒന്നും പറയാനില്ല, അന്വേഷണം നടക്കെട്ട എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എത്തി വിശദ പരിശോധന നടത്തിയ കസ്റ്റംസ് സംഘം ശനിയാഴ്ച വീണ്ടും എത്തി സന്ദർശക, വാഹന രജിസ്റ്റർ ഹാജരാക്കാനും മൊഴിയെടുക്കാനായി ഫ്ലാറ്റിെൻറ കെയർ ടേക്കർ, സെക്യൂരിറ്റി എന്നിവരോട് കസ്റ്റംസ് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു. ഇരുവരുടെയും വിശദ മൊഴിയെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. സന്ദീപും സരിത്തും ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശകരായിരുെന്നന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെന്നും സൂചനയുണ്ട്.  ഇക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ െവച്ച് സ്വർണക്കടത്ത് സംബന്ധിച്ച ചർച്ച നടന്നോയെന്ന സംശയവുമുണ്ട്. ശിവശങ്കർ ഈ ഫ്ലാറ്റിൽ വാടകക്ക് താമസിച്ചിരുെന്നന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.

എന്നും രാത്രിയിലാണ് ശിവശങ്കർ  എത്തിയിരുന്നത്. ജൂലൈ ആറിനാണ് അവസാനമായി വന്നത്. രാത്രി ഏഴിന് പൊലീസ് വാഹനത്തിൽ കയറിപ്പോയതായും സെക്യൂരിറ്റി പറയുന്നു. ഈ ഫ്ലാറ്റ് നേരേത്തയും വിവാദമായിരുന്നു. റീബില്‍ഡ് കേരളക്കുവേണ്ടി ഫ്ലാറ്റിലെ ഒന്നാംനിലയില്‍ ഓഫിസ് തുടങ്ങിയിരുന്നു. സെക്രട്ടേറിയറ്റില്‍ സ്ഥലസൗകര്യമുണ്ടായിരുന്നിട്ടും ലക്ഷങ്ങള്‍ വാടക നല്‍കി എന്തിനാണ് മറ്റൊരു സ്ഥലം കണ്ടെത്തുന്നതെന്നായിരുന്നു പ്രതിപക്ഷത്തിെൻറ ചോദ്യം.

വൈകീട്ട് ഫ്ലാറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കരിഓയിലും ഒഴിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:customstrivandrum
News Summary - customs -shivshanker-kerala news
Next Story