അറ്റാഷെയുടെ മൊഴിയെടുക്കാൻ കേന്ദ്രാനുമതി തേടി
text_fieldsതിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിൽ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയില്‍ വൈരുധ്യമെന്ന് കസ്റ്റംസ്. അറ്റാഷെക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇദ്ദേഹത്തിെൻറ മൊഴിയെടുക്കാൻ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനോട് കസ്റ്റംസ് അനുമതി തേടി. അറ്റാഷെയുടെ പേരിലാണ് ബാഗേജ് എത്തിയത്. അദ്ദേഹം ഒപ്പിട്ട കത്താണ് പിടിയിലായ സരിത് ബാഗേജ് ക്ലിയറന്‍സിനായി നല്കിയതും.
പ്രോട്ടോകോള്‍ പ്രകാരം നയതന്ത്ര ബാഗേജ് കൈപ്പറ്റാന്‍ കോണ്‍സുലേറ്റില്‍നിന്ന് അധികാരപ്പെടുത്തുന്ന സ്ഥിരം ജീവനക്കാരനാണ് നേരിട്ടെത്തേണ്ടത്. അയാള്‍ക്ക് ഒരു വര്‍ഷത്തെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ജനുവരി മുതല്‍ ജൂലൈ വരെ 10 തവണ ബാഗേജ് എത്തിയിരുന്നു. ആ പാർസലില്‍ എന്തൊക്കെയായിരുന്നെന്ന് സ്വപ്നയെ പിടികൂടിയാലേ അറിയാനാകൂവെന്ന് കസ്റ്റംസ് പറയുന്നു. ആറുമാസം മുമ്പ് പുറത്താക്കപ്പെട്ട ആളാണ് സരിത്. എന്നിട്ടും ബാഗേജ് കൈപ്പറ്റാനുള്ള അവകാശം എങ്ങനെ ലഭിച്ചെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
കുടുംബാംഗങ്ങള്‍ അയച്ച ഭക്ഷ്യവസ്തുക്കളാണ് ബാഗേജിലെന്നാണ് അറ്റാഷെയുടെ മൊഴി. ഇവിടത്തെ നിയമങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിമാനത്താവളത്തിൽ അതിനൊക്കെ സഹായിച്ചിരുന്നത് സരിത്തായിരുന്നതിനാലാണ് അദ്ദേഹത്തെ ബാഗേജ് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയതെന്നുമാണ് മൊഴി. ഇത് കസ്റ്റംസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പാർസലിലെ ഈത്തപ്പഴം ഉൾപ്പെടെ സാധനങ്ങള്‍ തേൻറതാണെന്നും സ്വര്‍ണക്കടത്തില്‍ ഉത്തരവാദിയല്ലെന്നും അറ്റാഷെ പറയുന്നു.
സംഭവത്തില്‍ കോണ്‍സുലേറ്റിനോ തനിക്കോ ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. നയതന്ത്ര പ്രാധാന്യമുള്ള ബാഗേജുകള്‍ കൈപ്പറ്റിയാല്‍ കൊണ്ടുപോകേണ്ടത് കോണ്‍സുലേറ്റിെൻറ സ്വന്തം വാഹനത്തിലാണ്. എന്നാല്‍, സരിത് സ്വകാര്യ വാഹനത്തിലാണ് ബാഗേജ് കൊണ്ടുപോയത്. സ്വര്‍ണം പിടിച്ച സമയത്ത് കസ്റ്റംസ് അസി. കമീഷണറെ വിളിച്ച് സ്വപ്ന ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്നമാണെന്നുപറഞ്ഞായിരുന്നു ഭീഷണി. ഇവരും കോണ്‍സുലേറ്റ് ജീവനക്കാരും തമ്മില്‍ നല്ല ബന്ധമുണ്ടെന്നും അറ്റാഷെയും ഇവരുടെ ആളാണോ എന്നുമാണ് പരിശോധിക്കുന്നത്. എന്നാൽ, കേന്ദ്രത്തിെൻറ അനുമതി ലഭിച്ചാൽ മാത്രമേ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.