സ്വർണക്കടത്ത്: ഉന്നതർക്കും പങ്കെന്ന് കസ്റ്റംസ്
text_fieldsെകാച്ചി: സ്വർണക്കടത്ത് കേസിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താലേ വ്യക്തത വരുത്താൻ കഴിയൂ. യു.എ.ഇ കോൺസുലേറ്റിെൻറ അറിവില്ലാതെയാണ് നയതന്ത്ര ബാഗേജ് തയാറാക്കി ഇടപാട് നടത്തിയതെന്നാണ് കരുതുന്നതെന്നും കസ്റ്റംസിനുവേണ്ടി കേന്ദ്രസർക്കാർ അഭിഭാഷകർ രേഖാമൂലം ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. പിടിയിലായ സരിത്തിെൻറയും ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിെൻറയും പങ്കാളിത്തവും ഇവരുമായി സന്ദീപ് നായർക്കുള്ള ബന്ധവും വ്യക്തമാക്കുന്ന മൊഴി സന്ദീപിെൻറ ഭാര്യ സൗമ്യ നൽകിയിട്ടുണ്ട്.
ചില സേവനങ്ങൾക്ക് സരിത്തിെൻറ സഹായം തേടാറുണ്ടായിരുന്നെന്ന് യു.എ.ഇ കോൺസുലേറ്റ് ജനറലിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ബാഗേജുകളുടെ ക്ലിയറിങ് ചെലവുകൾ കോൺസുലേറ്റിനുവേണ്ടി സരിത്താണ് നൽകാറുള്ളത്. നയതന്ത്ര ബാഗേജുകൾ ഇയാൾ കൈപ്പറ്റി സ്വന്തം കാറിൽ കൊണ്ടുപോകുന്നതാണ് പതിവ്. നയതന്ത്ര ബാഗേജിെൻറ മറവിൽ സ്വപ്നയും സരിത്തുമായി ചേർന്ന് സന്ദീപ് നായർ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന മൊഴിയാണ് സൗമ്യ നൽകിയത്. മറ്റ് കള്ളക്കടത്ത് സംഘങ്ങൾക്കുവേണ്ടിയും സരിത്തും സ്വപ്നയും സ്വർണം കടത്താറുണ്ട്. കാർഗോ കോംപ്ലക്സിൽനിന്ന് നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ പേപ്പർ ജോലികൾ ചെയ്യാറുള്ളത് സ്വപ്നയാെണന്നും സൗമ്യ വെളിപ്പെടുത്തി.
ജൂലൈ അഞ്ചിന് ഉച്ചക്ക് ഒന്നിനാണ് നയതന്ത്ര ബാേഗജ് തുറന്നു പരിശോധിച്ചത്. 30,244.90 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. പരിശോധന വൈകീട്ട് ആറുവരെ തുടർന്നു. എന്നാൽ, 3.15 മുതൽ സ്വപ്നയുടെ േഫാൺ ഓഫായിരുന്നു. അവർ പിന്നീട് ഒളിവിൽ പോയി. അറിയാവുന്ന എല്ലാ വിലാസത്തിലും സമൻസ് അയച്ചെങ്കിലും കൈപ്പറ്റാതെ അന്വേഷണത്തെ വഴിമുട്ടിക്കാനാണ് സ്വപ്ന ശ്രമിച്ചത്. നയതന്ത്ര ബാഗേജിെൻറ മറവിൽ സ്വർണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്നയെന്നാണ് ശേഖരിച്ച തെളിവുകളിൽനിന്ന് കണ്ടെത്തിയത്. ഇതിെൻറ ഗൂഢാലോചനയിലും ഇടപാടിലും നേരിട്ട് പങ്കാളിത്തമുണ്ട്.
ദേശീയസുരക്ഷയെ ബാധിക്കുന്നതും സുഹൃത്ത് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് കളങ്കം വരുത്തുന്ന നടപടികളുമാണ് പ്രതികളിൽനിന്നുണ്ടായത്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന സ്വപ്നയുടെ വാദം തെറ്റാണ്. തിരുവനന്തപുരം വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പ്രതിയാണ് അവർ.
കൂടുതൽ വിവരങ്ങൾ ലഭ്യമാകാനും അന്വേഷണ പുരോഗതിക്കും സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. എൻ.ഐ.എ അന്വേഷിക്കുന്ന കേസുകളിൽ സ്പെഷൽ കോടതിക്ക് മാത്രമേ മുൻകൂർ ജാമ്യഹരജി പരിഗണിക്കാനാവൂ.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.