കോട്ടയത്ത് കസ്റ്റഡി മരണം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ബെഹ്റ
text_fields
കോട്ടയം: വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മണർകാട് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരീപ്പറമ്പിൽ പറപ്പള ്ളിക്കുന്ന് രാജീവ്ഗാന്ധി കോളനി എടത്തറ പരേതനായ ശശിയുടെ മകൻ യു. നവാസാണ് (27) മരിച് ചത്. വീഴ്ചവരുത്തിയ പൊലീസുകാർക്കെതിരെ നടപടിക്ക് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെക്കും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിനും നിർദേശം നൽകി. മജിസ്ട്രേറ്റുതല അന്വേഷണവും നടത്തും.
ചൊവ്വാഴ്ച രാവിലെ 9.15നാണ് സ്റ്റേഷനിലെ സന്ദർശകർക്കുള്ള ശുചിമുറിയിലെ ജനലിൽ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ നവാസിനെ കണ്ടെത്തിയത്. പൊലീസുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ നവാസ് ഭാര്യയെയും മകളെയും ട്രാൻസ്ജെൻഡറായ സഹോദരൻ നൗഷാദിനെയും (മാളവിക) മർദിക്കുകയായിരുന്നു. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മണർകാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും നവാസ് രക്ഷപ്പെട്ടു. വീണ്ടുമെത്തി പരാക്രമം കാട്ടിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രി 10.30ന് സ്റ്റേഷനിൽ കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ജാമ്യത്തിൽ വിടാൻ തീരുമാനിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നവാസിെൻറ ഭാര്യ: അഞ്ജു. ഏകമകൾ: മണിക്കുട്ടി. പോസ്റ്റ്മോർട്ടം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ.
കർശന നടപടിയെന്ന് ജില്ല പൊലീസ് മേധാവി
കോട്ടയം: മദ്യപിച്ച് ബഹളംവെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില് വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ. മണർകാട് സ്റ്റേഷനിലെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.