Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്റ്റഡി മരണം:...

കസ്റ്റഡി മരണം: പൊലീസും വനംവകുപ്പും അന്വേഷിക്കും

text_fields
bookmark_border
കസ്റ്റഡി മരണം: പൊലീസും വനംവകുപ്പും അന്വേഷിക്കും
cancel

ചിറ്റാർ: വനപാലകർ കസ്റ്റഡിയിൽ എടുത്ത യുവാവിെൻറ മൃതദേഹം കിണറ്റിൽ കണ്ട സംഭവത്തിൽ പൊലീസും വനംവകുപ്പും അേന്വഷണം തുടങ്ങി. പത്തനംതിട്ട ജില്ല പൊലീസ് മേധാവി കെ.ജി സൈമൺ സ്ഥലത്തെത്തി തെളിവെടുത്തു. മുഖ്യ വനംവകുപ്പ് മേധാവിയും അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേകസംഘെത്ത നിയോഗിച്ചു. 


കുടപ്പനകുളം പടിഞ്ഞാറേചരുവിൽ മത്തായി (പൊന്നു-40) ആണ് മരിച്ചത്. മത്തായിയെ വനപാലകർ മർദിച്ച് കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുന്നത് ബന്ധുക്കളും നാട്ടുകാരും തടഞ്ഞിരുന്നു. രാത്രി 10 ഓടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ ചർച്ച നടത്തിയെങ്കിലും ആർ.ഡി.ഒ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രി ഒരു മണിയോടെ ആർ.ഡി.ഒ എത്തിയശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

മണിയാർ വനത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറ മത്തായി നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കസ്റ്റഡിയിലെടുത്തത്. നശിപ്പിച്ച കാമറയും മെമ്മറി കാർഡും എടുക്കാൻ മത്തായിയുടെ കുടുംബ വീട്ടിലെ ഫാമിൽ വനപാലകർ കൊണ്ടുപോയി. വീട്ടിൽ കയറിയ മത്തായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുെന്നന്നാണ് വനപാലകർ പറയുന്നത്. സംഭവം നടന്ന് ഏറെ കഴിഞ്ഞാണ് ഇവർ സമീപവാസികളോടു വിവരം പറഞ്ഞത്. നാട്ടുകാർ എത്തിയപ്പോൾ മൃതദേഹമാണ് കണ്ടത്.

പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പത്തനംതിട്ട ഡിവൈ.എസ്.പി  കെ.സജീവിെൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് കാവലേർപ്പെടുത്തി. തിങ്കളാഴ്ചയാണ് മണിയാർ വനത്തിലെ കാമറ നശിപ്പിച്ചതെന്ന് പറയുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death kerala
News Summary - custedy death; police and forest department take case
Next Story