ക്യൂബൻ മരുന്ന്: യോജിച്ചും വിയോജിച്ചും ആരോഗ്യവിദഗ്ധർ
text_fieldsതിരുവനന്തപുരം: ചൈനയിലെ കോവിഡ് രോഗികളില്‍ ഇൻറര്‍ഫെറോണ്‍ ആൽഫ-2 ബി ഫലപ്രദമായെന്ന ാണ് വാർത്ത. അതിനാലാണ് ഇതിനെ ‘അത്ഭുതമരുന്ന്’ എന്ന വിശേഷണവും കിട്ടി. കൊറോണക്ക് സമാനമായ വൈ റസുകളെ ചെറുക്കാന്‍ മരുന്ന് ഫലപ്രദമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് പറയുകയും ചെയ്തു.
എന്നാൽ, സംസ്ഥാനത്തെ ജനകീയ ആരോഗ്യവിദഗ്ധർ ഇതിനോട് യോജിക്കുന്നില്ല. ക്യൂബൻ മരുന്ന് ഫലപ്രദമായി ചൈന ഉപയോഗിെച്ചന്ന വാദം ശരിയല്ലെന്നാണ് ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാലിെൻറ അഭിപ്രായം. ക്യൂബയുടേത് പ്രതിരോധമരുന്നല്ല. ഇൻറര്‍ഫെറോണ്‍ ആൽഫയും ബീറ്റയും ഉണ്ട്. അതിൽ ആൽഫയാണ് ക്യൂബൻ മരുന്നിൽ ഉള്ളത്. ലോകാരോഗ്യസംഘടന നാല് മരുന്ന് പരീക്ഷിക്കുന്നുണ്ട്. പരീക്ഷണഭാഗമായി ക്യൂബൻ മരുന്നും കൊടുക്കാം. ഏറ്റവും ഗുരുതര രോഗികൾക്കാണ് കൊടുക്കേണ്ടത്. കേരളത്തിൽ അത്ര ഗുരുതര രോഗികളില്ല. സ്ഥിതി ഗുരുതരമായാൽ ട്രയൽ അനുമതിക്കായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് കത്ത് നൽകിയിട്ടുണ്ട്. ചൈനയിൽ രോഗം നിയന്ത്രിച്ചത് ചികിത്സിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഉൾപ്പെടെ 39 രാജ്യങ്ങളിൽ ക്യൂബൻ സംഘം മരുന്നുമായി എത്തിയിരുന്നു. വിവിധ രോഗാണുക്കള്‍ ബാധിക്കുമ്പോള്‍ പ്രതിരോധസംവിധാനത്തിലെ കോശങ്ങള്‍ ഉൽപാദിപ്പിക്കുന്ന ഒരു കൂട്ടം പ്രോട്ടീനുകളാണ് ഇൻറര്‍ഫെറോണ്‍. അതുകൊണ്ടാണ് കോവിഡ് ബാധക്ക് ഈ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981ലാണ് ക്യൂബ ഈ മരുന്ന് വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.