Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷി ഭൂമിയിൽ...

കൃഷി ഭൂമിയിൽ ക്വാറി:നിയമ ഭേദഗതിക്ക് പിന്നിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: കൃഷി ഭൂമിയിൽ ക്വാറി പ്രവർത്തിപ്പിക്കാൻ അനുവദിക്കും വിധം നിയമ ഭേദ ഗതി വരുത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണെന്ന് രേഖകൾ. കാർഷ ികാവശ്യത്തിന് പതിച്ചുകൊടുത്ത ഭൂമിയിൽ ക്വാറി അനുവിക്കാനാവില്ലെന്ന നിലവിലെ സ് ഥിതി മറികടക്കാൻ 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തുകയായിരുന്നു.

2018 ഫെബ്രുവര ി രണ്ടിന് ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം കൂടിയാലോചിക്കാൻ വ്യവസായ മന്ത്രി ജയരാജനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി കത്തെഴുതി. മന്ത്രി ഇ. ചന്ദ്രശേഖരനുമായി കൂടിയാലോചിച്ച് നിർദേശം സമർപ്പിക്കാനാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിർമാണമേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പട്ടയഭൂമികളിൽ ഖനനം നടത്തുന്ന കാര്യം ക്വാറിയുടമകളുടെ യോഗത്തിൽ ചർച്ചചെയ്ത കാര്യം കത്തിൽ സൂചിപ്പിക്കുന്നു. കാർഷികാവശ്യത്തിനാണ് ഭൂമി പതിച്ചുനൽകിയതെങ്കിലും മറ്റാവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നുണ്ട്. പതിച്ചുകിട്ടിയ ഭൂമിയിൽ ചില കൈമാറ്റങ്ങളും നടന്നു. പല ഭൂമിയും കൃഷിക്ക് അനുയോജ്യമല്ലാത്തവിധം പാറ നിറഞ്ഞതാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിർദേശത്തിെൻറ തുടർച്ചയെന്ന നിലയിലാണ് പിന്നീടുള്ള നീക്കങ്ങൾ നടന്നത്. മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗത്തിനുള്ള നടപടിക്കുറിപ്പിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും ഒപ്പുവെച്ചു. ജിയോളജിസ്റ്റും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ഉൾപ്പെടുന്ന കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ക്വാറിയിങ് പ്രവർത്തനത്തിന് യോഗ്യമാണെന്നുമുള്ള റിപ്പോർട്ട് നൽകിയാൽ ഖനനം നടത്താൻ കലക്ടർക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകാമെന്നായിരുന്നു തീരുമാനം. മന്ത്രിസഭ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ച യോഗത്തിൽ റവന്യൂ മന്ത്രിയും പങ്കെടുത്തു. ഇൗ തീരുമാനത്തെ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ എതിർത്തതായി ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല.

ഇൗ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് മാർച്ച് എട്ടിന് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ റവന്യൂ മന്ത്രി ഉണർന്നു. ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തശേഷമേ ഉത്തരവ് നടപ്പാക്കാവൂവെന്ന് അദ്ദേഹം കത്ത് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscrusherPinarayi Vijayan
News Summary - Crusher unit law change-Kerala
Next Story