‘പൊന്നുമോനെ ഒന്നു കാണാൻപോലും പറ്റുന്നില്ലല്ലോ’
text_fieldsകൽപറ്റ: ‘പൊന്നുമോനെ ഒന്നു കാണാൻപോലും പറ്റുന്നില്ലല്ലോ...’ ധീരജവാെൻറ ഭൗതികശര ീരം അടങ്ങിയ പെട്ടി നോക്കി അമ്മ ശാന്ത നിലവിളിക്കുമ്പോൾ കണ്ടുനിന്നവരുടെ കണ്ണിലും ഇടന െഞ്ചിലും ഒരായിരം കടലിരമ്പി. പിന്നാലെ, പ്രിയതമനെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന ാകാതെ ഭൗതികശരീരം അടക്കംചെയ്ത പെട്ടിക്കു മുകളിലേക്ക് ഭാര്യ ഷീന തളർന്നുവീണു.
സമ ീപത്തുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾ അനാമിക െപട്ടിയിൽ കിടന്ന് തേങ്ങി. ഇവരെയും ബ ന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും കരഞ്ഞു. വൈകീട്ട് നാലോടെ നാടിെൻറ പ്രിയപുത്രൻ വസന്തകുമാറിെൻറ ഭൗതികശരീരം വീട്ടിലെത്തുമെന്നറിഞ്ഞ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലി പൂക്കോട് വീട്ടിലെത്തിയിരുന്നു.
ദുഃഖം മുഖത്തൊതുക്കി മകൾ അനാമിക വീടിെൻറ പടിയിലിരിക്കുന്ന കാഴ്ച നെഞ്ചുലക്കുന്നതായിരുന്നു. ഇതിനിടെ എന്താണ് നടക്കുന്നതെന്നറിയാതെ ഇടക്കിടെ വീടിനു പുറത്തുവന്നു നോക്കി പോകുന്ന മകൻ അഞ്ചുവയസ്സുകാരൻ അമർദീപും. സി.ആർ.പി.എഫിലെയും കേരള പൊലീസിലെയും ഉയർന്ന ഉദ്യോഗസ്ഥർ ഇതിനിടെ വീട്ടിലെത്തി എല്ലാ ഒരുക്കങ്ങളും വിലയിരുത്തി. വൈകീട്ട് ആറോടെയാണ് ഭൗതികശരീരം പൂക്കോട് വെറ്ററിനറി സർവകലാശാല പരിധിയിലെ വീട്ടിലെത്തിക്കുന്നത്.
സൈനികർ ഭൗതികശരീരം തോളിലേറ്റി വീട്ടിലേക്ക് ഇറങ്ങുമ്പോൾ കൂടിനിന്നവർ ധീരജവാന് അഭിവാദ്യങ്ങളർപ്പിച്ചു. പിന്നാലെ വീട്ടിനുള്ളിൽനിന്ന് കൂട്ടക്കരച്ചിലായിരുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങളുടെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ പതിച്ച ചുവരിനു താഴെ ഭൗതികശരീരമടങ്ങിയ പെട്ടി വെച്ചു.
അമ്മ ശാന്തയാണ് ആദ്യം കാണാനെത്തിയത്. പിന്നാലെ ഭാര്യ ഷീനയും മക്കളായ അനാമികയും അമർദീപും പിതാവിന് അന്ത്യോപചാരം അർപ്പിക്കാനെത്തി. തളർന്നുകിടന്നിരുന്ന ഭാര്യയെ ബന്ധുക്കൾ പിടിച്ചാണ് കൊണ്ടുവന്നത്. പെട്ടിയിൽ കൈ തൊട്ട് മകളും ഉച്ചത്തിൽ കരഞ്ഞു. ബന്ധുക്കൾ ഇവരെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. എന്നാൽ, തനിക്ക് ജീവിതത്തിലേറ്റവും വിലപ്പെട്ടതിലൊന്നാണ് നഷ്ടപ്പെട്ടതെന്നറിയാതെ അമർദീപും പെട്ടിയിൽ കൈതൊട്ട് യാത്ര പറഞ്ഞു. ഭൗതികശരീരം അടങ്ങിയ പെട്ടി തുറക്കരുതെന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.