ക്രിമിനൽ കേസുള്ള ജനപ്രതിനിധികൾ: കേരളം മൂന്നാമത്
text_fieldsന്യൂഡൽഹി: ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള ജനപ്രതിനിധികളുള്ളത് ബിഹാറിൽ. രണ്ടാം സ്ഥാനം പശ്ചിമ ബംഗാളിനാണ്. മൂന്നാം സ്ഥാനമാണ് ‘പ്രബുദ്ധ കേരള’ത്തിന്. സാമാജികർക്കെതിരായ 1,233 ക്രിമിനൽ കേസുകൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രത്യേക കോടതികളിലേക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ രേഖകൾ പറയുന്നു. ഇതിൽ 136 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. ബിഹാറിൽ നിന്നുള്ള 260 കേസുകൾ പ്രത്യേക കോടതികളിലേക്കുമാറ്റി. ഇതിൽ ആറു മാസത്തിനിടെ 11 എണ്ണം തീർപ്പാക്കി.
കേസുകൾ തീർപ്പാക്കുന്നതിൽ പശ്ചിമ ബംഗാളാണ് പിന്നിൽ. ഇൗ വർഷം മാർച്ചുവരെയുള്ള കണക്കനുസരിച്ച് എം.എൽ.എമാർക്കും എം.പിമാർക്കുമെതിരെ 215 കേസുകൾ ഉള്ളതിൽ ഒന്നുപോലും തീർപ്പാക്കിയിട്ടില്ല. കേരളത്തിലെ 178 കേസുകളുടെ തൽസ്ഥിതിയിൽ കൃത്യമായ വിവരമില്ല. കേസിെൻറ എണ്ണത്തിൽ കേരളത്തിനു പിന്നിലുള്ളത് ഡൽഹിയാണ്-157.
എം.എൽ.എമാർക്കും എം.പിമാർക്കുമെതിരായ കേസുകൾ പരിഗണിക്കാൻ 12 പ്രത്യേക കോടതികൾക്ക് രൂപം നൽകിയതായി കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകയുമായ അശ്വിനി ഉപാധ്യായ് 2016ൽ നൽകിയ പൊതുതാൽപര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിൽ വാദം കേൾക്കവെ, പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും ഇതിനായി പണം മാറ്റിെവക്കണമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.