ബന്ധുവിെൻറ ക്വട്ടേഷനെന്ന്; യുവതിയെ കനാലിൽ മുക്കിക്കൊല്ലാൻ ശ്രമം
text_fieldsമുളങ്കുന്നത്തുകാവ്: ഭർത്താവിനൊപ്പം കടയിൽനിന്ന് മടങ്ങുകയായിരുന്ന യുവതിയെ കന ാലിലേക്ക് ഇടിച്ചുവീഴ്ത്തി മുക്കിക്കൊല്ലാൻ ശ്രമം. പ്രതിയായ യുവാവിനെ നാട്ടുകാർ പൊലീ സിലേൽപിച്ചു. യുവതിയുടെ അടുത്ത ബന്ധു നൽകിയ ക്വട്ടേഷനാണെന്നാണ് പ്രതിയുടെ മൊഴി. തടപറമ്പിൽ താമസിക്കുന്ന പള്ളത്തിശേരി ഷെറിെൻറ ഭാര്യ സാറ (32) ക്കെതിരെയായിരുന്നു ആക്രമണം. കോഴിക്കുന്ന് പുളിനാം പറമ്പിൽ അനിൽകുമാറിനെയാണ് (34) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഷെറിനും, സാറയും അത്താണിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി രണ്ട് വാഹനങ്ങളിലായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കാട്ടുപുള്ളി കനാൽ പാലത്തിനടുത്തുവെച്ച് കറുത്തകോട്ടും, ഹെൽമറ്റും ധരിച്ചെത്തിയ അനിൽകുമാർ യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തുകയും, കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. മൽപിടിത്തത്തിനിടെ യുവതിയെ കനാലിലേക്ക് തള്ളിയിട്ട് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഒാടിയെത്തിയാണ് പ്രതിയെ പിടികൂടിയത്. ആക്രമണം നടക്കുേമ്പാൾ, തൊട്ടുപിറകിലുണ്ടായിരുന്ന ഭർത്താവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്രേ.
മുളങ്കുന്നത്ത്കാവ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, അടുത്ത ബന്ധുവിെൻറ ക്വട്ടേഷൻ പ്രകാരമാണ് താൻ യുവതിയെ കൊല്ലാൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകിയതായി സൂചനയുണ്ട്. യുവതിയുടെ ഭർത്താവും പ്രതിയും ഒരേ ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കുന്നവരാണെന്ന് പറയുന്നു. പൊലീസ് ഊർജിത അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ അനിൽ കുമാറിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.