പൊന്നാനിയിൽ 14 വയസ്സുകാരനെ അഞ്ചംഗ സംഘം മർദിച്ചതായി പരാതി
text_fieldsപൊന്നാനി: പൊന്നാനിയിൽ 14 വയസ്സുകാരനെ അഞ്ചംഗ സംഘം മർദിച്ചതായി പരാതി. രാത്രിയിൽ വീടിനകത്ത് മോഷ്ടിക്കാൻ കൗമാരക് കാരൻ ശ്രമിച്ചതായി വീട്ടുകാരുടെയും പരാതി. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശ ിപ്പിച്ചു.'പൊന്നാനി നാലാം കല്ലിന് സമീപത്തെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രി എട്ടുമണിക്കാണ് 14 വയസ്സുകാരന് മർദനമേറ്റത്. വിവസ്ത്രനാക്കിയാണ് അഞ്ചംഗ സംഘം മർദിച്ചതെന്ന് കുട്ടി പറയുന്നു. ശരീരമാകെ മർദനമേറ്റതിെൻറ പാടുകളുണ്ട്. മർദനം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ മാതാപിതാക്കളും പറയുന്നു.
എട്ടാം തീയതി ബുധനാഴ്ച രാത്രിയിൽ തറാവീഹ് നിസ്കാരത്തിന് പോയ കുട്ടിയെ രണ്ടു പേർ ചേർന്ന് സൈക്കിളിൽ കയറ്റി നാലാം കല്ലിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി വിവസ്ത്രനാക്കാൻ ശ്രമിക്കുകയും കുട്ടി ഇത് എതിർക്കുകയും ചെയ്യുകയായിരുന്നുവത്രെ. ബലം പ്രയോഗിച്ച് ഇവർ വിവസ്ത്രനാക്കുകയും ഇതേ സമയം വീട്ടുകാർ ശബ്ദം കേട്ട് എത്തിയപ്പോൾ മറ്റു രണ്ടു പേർ ഓടി രക്ഷപ്പെടുകയും ചെയ്തു.വിവസ്ത്രനായി നിന്ന കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്താനെത്തിയതെന്നും മോഷ്ടിക്കാൻ വേണ്ടി വീട്ടിനകത്തേക്ക് കടന്നെന്നും ആരോപിച്ച് മർദിച്ചുവെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. അതേസമയം, ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ വീട്ടുകാർ പിറ്റേ ദിവസം തന്നെ പരാതി നൽകിയിരുന്നു.
മർദനമേറ്റിട്ടും ദിവസങ്ങൾ പിന്നിട്ടശേഷമാണ് കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ഈ വീട്ടിലേക്ക് കൊണ്ടുവന്നവരെക്കുറിച്ച് വിവരം നൽകാൻ കുട്ടി തയാറാവാത്തത് ദുരൂഹതക്കിടയാക്കുന്നുണ്ടെന്ന് സംഭവം നടന്ന വീട്ടുകാരും ആരോപിക്കുന്നു. സംഭവത്തിൽ പൊന്നാനി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.