Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ അക്രമിച്ച കേസിലെ...

നടിയെ അക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യമില്ല

text_fields
bookmark_border

കൊച്ചി: സിനിമനടിയെ തട്ടിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതിയും ഡ്രൈവറുമായ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി മാര്‍ട്ടിന്‍ ആൻറണിയുടെ ജാമ്യ ഹരജി ഹൈകോടതി വീണ്ടും തള്ളി. മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യത്തിന് സാഹചര്യമൊരുക്കിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് മാർട്ടിനെതിരെ ചുമത്തിയിട്ടുള്ളത്.

നടി സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ ഡ്രൈവറായിരുന്ന മാർട്ടിൻ കുറ്റകൃത്യത്തിൽ തുടക്കം മുതൽ പങ്കാളിയാണെന്നും ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനിടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യ ഹരജി തള്ളിയത്. വിചാരണ തുടങ്ങാനിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന വാദവും കോടതി പരിഗണിച്ചു. ഫെബ്രുവരി 18നാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്. സംഭവ ദിവസം തന്നെ മാർട്ടിൻ അറസ്റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story