ഒാൺൈലൻ അധ്യാപികമാരെ അപമാനിച്ച നാല് പ്ലസ്ടു വിദ്യാർഥികൾ അറസ്റ്റിൽ; എട്ട് പേരെ തിരിച്ചറിഞ്ഞു
text_fieldsതിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാലു പേർ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർഥികളാണ് അറസ്റ്റിലായത്. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് വിദേശത്തുള്ളവരാണ്. 26 ഫേസ്ബുക്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്.
പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായ നാല് പേരും. സഭ്യേതര സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോണുകൾ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനുവേണ്ടി അന്വേഷണം നടക്കുകയാണ്.
അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് നടപടി.
സർക്കാരിെൻറ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജന കമ്മിഷൻ കേസ് എടുത്തിരുന്നു. അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.