Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ...

ഫോൺ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രന്‍റെ മൊഴി ശരിയല്ല; ഉടനെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്

text_fields
bookmark_border
ഫോൺ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രന്‍റെ മൊഴി ശരിയല്ല; ഉടനെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്
cancel

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുകോഴ കേസിൽ പ്രതിയായ കെ. സുരേന്ദ്രൻ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയുമായി സംഭാഷണം നടത്തിയ മൊൈബൽ ഫോൺ ഈ കേസിൽ പ്രധാന തെളിവാണ്.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടയിൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രെൻറ മറുപടി. എന്നാൽ, ഈ ഫോൺ പിന്നീട് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് ഇത് ഹാജരാക്കാൻ നോട്ടീസ് നൽകിയത്.

കാസർകോട് നഗരത്തിൽ അടുക്കത്തുബയലിലെ ഹോട്ടലിൽ താമസിച്ചായിരുന്നു പിൻവലിക്കാനുള്ള പത്രികയിൽ സുന്ദരയെക്കൊണ്ട് ഒപ്പുവെപ്പിച്ചത്. കെ. സുരേന്ദ്രെൻറ സാന്നിധ്യത്തിലായിരുന്നു ഇത് എന്നും കണ്ടെത്തിയിരുന്നു. പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടത് സുരേന്ദ്രനായിരുന്നു എന്നായിരുന്നു കെ. സുന്ദരയുടെ മൊഴി. എന്നാൽ, അവിടെ താമസിച്ചിരുന്നിെല്ലന്നായിരുന്നു അന്വേഷണസംഘത്തോട് സുരേന്ദ്രെൻറ മറുപടി. ഇതും കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അടുത്ത നടപടിയായി നോട്ടീസ് നൽകിയത്.

സുരേന്ദ്രെൻറയും പ്രസീതയുടെയും ശബ്ദ സാമ്പ്ൾ ശേഖരിക്കും

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രെൻറയും ജെ.ആർ.പി മുൻ ട്രഷറർ കെ. പ്രസീത അഴീക്കോടിെൻറയും ശബ്ദ സാമ്പ്ളുകൾ ശേഖരിക്കും. കേസിലെ ഒന്നാം പ്രതി സുരേന്ദ്രനോടും മുഖ്യസാക്ഷി പ്രസീതയോടും ഒക്ടോബർ 11ന് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പ്ളുകൾ നൽകാൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ജാനുവിന് തിരുവനന്തപുരത്തു വെച്ച് സുരേന്ദ്രൻ 10 ലക്ഷവും ബത്തേരിയിൽ വെച്ച് ബി.ജെ.പി ജില്ല ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. ഇതിനു തെളിവായി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി സംസാരിക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു. ഇതിെൻറ ആധികാരികത തെളിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മാനോജ്കുമാർ കോടതിയെ സമീപിച്ചത്. ശബ്ദരേഖയുമായി ഇരുവരുടെയും ശബ്ദ സാമ്പ്ളുകൾ ഒത്തുനോക്കാൻ നിയമതടസ്സങ്ങളില്ലെന്ന് വിലയിരുത്തിയ കോടതി, സ്റ്റഡുയോയിലെത്തി ശബ്ദ സാമ്പ്ൾ നൽകാനും ഉത്തരവിട്ടു.

ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിെൻറ പകർപ്പ് സുരേന്ദ്രനും പ്രസീതക്കും കൈമാറാനും നിർദേശം നൽകി. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിെൻറ ഹരജിയിൽ കൽപറ്റ കോടതിയുടെ ഉത്തരവ് പ്രകാരം സുൽത്താൻ ബത്തേരി പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
News Summary - crime branch issues notice to surendran
Next Story