കരുണ സംഗീതനിശയിലെ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsകൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീതനിശയുടെ മറവിൽ സംഘാടകർ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. എറണാകുളം ജില് ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിനാണ് അന്വേഷണച്ചുമതല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന് നാണ് പരാതി.
ജില്ല കലക്ടർക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ നൽകി യ പരാതി സിറ്റി പൊലിസ് കമീഷണർ വിജയ് സാഖറെക്ക് കൈമാറുകയും ഇദ്ദേഹം അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തർക്കം രൂക്ഷമായിരുന്നു. പരിപാടിയുടെ സംഘാടകർക്കെതിരെ ഹൈബി ഈഡൻ എം.പിയും തെളിവുസഹിതം രംഗത്ത് വന്നിരുന്നു.
സംഗീത പരിപാടി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ നടത്തിയതല്ലെന്നാണ് സംഘാടകൻ കൂടിയായ സംവിധായകൻ ആഷിഖ് അബു ആദ്യം പ്രതികരിച്ചത്. എന്നാൽ, ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ നടത്തുന്ന പരിപാടിയാണെന്നും അതിനാൽ സൗജന്യമായി വേദി വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അധികൃതർക്ക് സംഘാടകർ നൽകിയ കത്ത് ഹൈബി ഈഡൻ പുറത്തുവിട്ടതോടെ വാദം പൊളിഞ്ഞു. അനുമതിയില്ലാതെ തെൻറ പേര് കൊച്ചി മ്യൂസിക് ഫൗണ്ടേഷെൻറ രക്ഷാധികാരി എന്ന നിലയിൽ ഉപയോഗിച്ചതിനെതിരെ ജില്ല കലക്ടർ എസ്.സുഹാസ് സംഘാടകനായ ബിജിപാലിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെൻറർ ഒരുമാസം മുമ്പ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്തും പുറത്തായി. കത്തിന് ഫൗണ്ടേഷന് മറുപടി നല്‍കിയിട്ടില്ലെന്ന് സ്പോര്‍ട്സ് സെൻറര്‍ അധികൃതര്‍ വ്യക്തമാക്കി. വാടക ഈടാക്കി സ്റ്റേഡിയം വിട്ടു കൊടുക്കാനാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയം നടത്തിപ്പുകാരായ റീജനല്‍ സ്പോര്‍ട്സ് സെൻറര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സ്റ്റേഡിയം അനുവദിക്കണമെന്നും മ്യൂസിക് ഫൗണ്ടേഷന് കത്തു നല്‍കിയതോടെ സ്റ്റേഡിയം സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് വ്യക്തമായതോടെയാണ് ജനുവരി മൂന്നിന് പണം നല്കാന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
മധുരപ്രതികാരവുമായി മാണി അനുയായികൾ
കോട്ടയം: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദം മധുരപ്രതികാരത്തിനുള്ള അവസരമാക്കി കേരള കോൺഗ്രസ് മാണി അനുയായികൾ. സംഗീതനിശയിൽനിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലെത്താതായതോടെ തലപൊക്കിയ വിവാദം കൊഴുക്കുന്നതിനിടെ, ഇതിെൻറ സംഘാടകരിൽ ഒരാളായ സംവിധായകൻ ആഷിക് അബുവിന് യൂത്ത് ഫ്രണ്ട് എം ജോസ് വിഭാഗം 601 രൂപ മണി ഓർഡർ അയച്ചു. സംഗീതനിശയുടെ പേരിൽ പണം തട്ടിയെന്നാരോപിച്ചാണ് പ്രതിഷേധമായി പണം അയച്ചത്. നേരേത്ത, ബാർ കോഴ വിവാദഘട്ടത്തിൽ കെ.എം. മാണിക്ക് ആഷിക് അബു 500 രൂപ മണി ഓർഡർ അയച്ചിരുന്നു. ഇതിെൻറ പലിശയും ചേർത്ത് 601 രൂപയായാണ് തിരിച്ചു നൽകുന്നത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുകയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിൽനിന്നാണ് പണം അയച്ചത്. സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകരിൽനിന്ന് ഓരോ രൂപ വീതം പിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.