Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേൽത്തട്ട് പരിധി...

മേൽത്തട്ട് പരിധി എട്ട് ലക്ഷമാക്കിയതിന് ഏപ്രിൽ ഒമ്പത് മുതൽ പ്രാബല്യം 

text_fields
bookmark_border
മേൽത്തട്ട് പരിധി എട്ട് ലക്ഷമാക്കിയതിന് ഏപ്രിൽ ഒമ്പത് മുതൽ പ്രാബല്യം 
cancel

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് (ക്രീമിലെയർ) പരിധി എട്ട് ലക്ഷം രൂപയാക്കി സർക്കാർ ഉത്തരവിറങ്ങി. ഏപ്രിൽ ഒമ്പത് തീയതി െവച്ചാണ് ഉത്തരവ് (സ.ഉ.(കൈ) നം. 03/2018/പി.വി.വി.വ) ഇറങ്ങിതെന്നതിനാൽ അന്നു മുതലാണ് പ്രാബല്യം. കേന്ദ്രത്തിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യമുണ്ട്. സംസ്ഥാനത്ത് മുൻകാല പ്രാബല്യം നൽകിയിട്ടില്ല. നിലവിൽ ആറ് ലക്ഷം രൂപയായിരുന്നു വരുമാന പരിധി. 

കേന്ദ്ര സർക്കാർ മേൽത്തട്ട് പരിധി എട്ട് ലക്ഷമാക്കി ഉത്തരവിറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്െതങ്കിലും കേരളം അത് നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഫയലിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘മാധ്യമ’മാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആദ്യം എതിർ നിലപാടായിരുെന്നങ്കിലും സർക്കാർ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഏപ്രിൽ നാലിെൻറ മന്ത്രിസഭായോഗമാണ് വരുമാന പരിധി ഉയർത്താൻ തീരുമാനിച്ചത്. ഒമ്പതാം തീയതി ഉത്തരവും ഇറങ്ങി.

പരിധി എട്ട് ലക്ഷമാക്കി 2017 സെപ്റ്റംബർ 13ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് നടപ്പാക്കാൻ നിർദേശിച്ച് ഉത്തരവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിലാണ് തീരുമാനം വൈകിയത്. ഉത്തരവ് ഇറങ്ങുന്നതു മുതൽ പ്രാബല്യമേ സർക്കാർ നൽകിയിട്ടുള്ളൂ. ഇടക്കാലത്ത് കേന്ദ്രത്തിൽ മേൽത്തട്ട് പരിധി എട്ട് ലക്ഷവും കേരളത്തിൽ ആറ് ലക്ഷവും ആയിരുന്നു. കേന്ദ്ര ആനുകൂല്യം ലഭിക്കുന്ന ഒരു വിഭാഗം പേർക്ക് കേരളത്തിൽ അത് കിട്ടാത്ത സ്ഥിതി വന്നു. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷക്ക്  സംസ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നത് ആറ് ലക്ഷം പരിധി െവച്ചാണ്; കേന്ദ്രത്തിൽ എട്ട് ലക്ഷവും. പ്രവേശന പരീക്ഷയുടെ അപേക്ഷക്കു മുമ്പ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാറിനാകുമായിരുെന്നങ്കിലും അത് ചെയ്തില്ല. വിദ്യാഭ്യാസ പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവക്ക് മേൽത്തട്ട് പരിധി ബാധകമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obckerala newscreamy layermalayalam news
News Summary - Creamy Layer to 8 Lakh - Kerala News
Next Story