സർക്കാർ നിലപാട് ഇരട്ടത്താപ്പ്; മരട് ഫ്ലാറ്റുകൾ പെളിക്കണം -സി.ആർ. നീലകണ്ഠൻ
text_fieldsകൊച്ചി: മരട് വിഷയത്തിൽ സർക്കാറിന് ഇരട്ടത്താപ്പാണെന്നും നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചേ പ റ്റൂവെന്നും സി.ആർ. നീലകണ്ഠൻ. ജനകീയ രാഷ്ട്രീയ മുന്നണി നടത്തിയ വാർത്തസമ്മേളനത്തിലാണ് സി.ആർ. നീലകണ്ഠൻ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നത്. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും എന്ന സർവകക്ഷിയോഗത്തി െൻറ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
മരട് ഫ്ലാറ്റിൽ നിക്ഷേപം നടത്തിയവരിൽ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളും വേണ്ടപ്പെട്ടവരും ഉൾപ്പെട്ടതുകൊണ്ടാണ് അന്വേഷണത്തിന് സർക്കാർ മുതിരാത്തത്. നിക്ഷേപം നടത്തിയവരുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടാതിരിക്കാനാണ് അവിടെയുള്ള താമസക്കാരുടെ ലിസ്റ്റ് പോലും പുറത്തുവിടാത്തത്. യു.എ സർട്ടിഫിക്കറ്റ് (അൺ ഒാതറൈസ്ഡ് കൺസ്ട്രക്ഷൻ) നിലനിൽക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാണ് ഉടമകൾ ഫ്ലാറ്റ് വാങ്ങിയത്. മൂലമ്പിള്ളി, ചെങ്ങറ, ദേശീയപാത, പുതുൈവപ്പ്, ഒ.ഐ.സി സമരമുഖങ്ങളിൽ ഈ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ എന്തായിരുെന്നന്ന് കേരളം കണ്ടതാണ്. ആകെയുള്ള തുണ്ടുഭൂമി സംരക്ഷിക്കാനുള്ള പോരാട്ടങ്ങളായിരുന്നു അത്.
11 വർഷം പിന്നിടുേമ്പാഴും ഹൈകോടതിയും സർക്കാറുകളും അംഗീകരിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജ്പോലും നടപ്പാക്കാൻ തയാറായിട്ടില്ല. ദേശീയപാതയിൽ ടോൾ വികസനം കൊണ്ടുവരാൻ ഒരിക്കൽ കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കുന്നതിൽ സർവകക്ഷികൾക്ക് ഒരു വേദനയും ഇല്ല. ഇതിലൊന്നും താൽപര്യമില്ലാത്ത കക്ഷികൾ ഇപ്പോൾ ഒരുമിച്ചതിെൻറ ലക്ഷ്യം മറ്റൊന്നാണെന്നും സി.ആർ. നീലകണ്ഠൻ വ്യക്തമാക്കി.
ദേശീയപാത സമരസമിതി നേതാവ് ഹാഷിം ചേന്ദാമ്പിള്ളി, ഐ.ഒ.സി സമരസമിതി അംഗം മുരളി, മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി അംഗം വിത്സൻ ഏലൂർ, ഡോ. ആസാദ്, ബാബുജി, നിപുൺ ചെറിയാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.