മാപ്പ്; ഇനി പാർട്ടിയുടെ ‘ഓമന’ക്കുട്ടൻ
text_fieldsആലപ്പുഴ: ചേർത്തല ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിെച്ചന്ന കേസിൽ ജാമ്യമില്ലാ വകുപ്പു കളിൽ വഞ്ചനക്കുറ്റത്തിന് പ്രതിചേർക്കപ്പെടുകയും സി.പി.എമ്മിൽനിന്ന് സസ്പെൻഡ ് ചെയ്യപ്പെടുകയും ചെയ്ത ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനോട് ക്ഷമ ചോദിച്ച് സ ർക്കാർ. ഓമനക്കുട്ടൻ കള്ളനോ കുറ്റവാളിയോ അല്ലെന്നും അദ്ദേഹത്തിനുണ്ടായ വിഷമത്തെ താനും വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നുവെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള ഇനിഷ്യേറ്റിവ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡോ.വി.വേണു േഫസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തെറ്റിദ്ധാരണ മാറിയതിനെത്തുടർന്ന് ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്ത നടപടി സി.പി.എമ്മും പിൻവലിച്ചു. തഹസിൽദാറുടെ റിപ്പോർട്ടിന്മേൽ എടുത്തകേസും പിൻവലിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ഓമനക്കുട്ടൻ. പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തതെന്ന് ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.‘ഒബ്ജക്റ്റിവ്ലി’ ശരിയല്ലാത്ത ‘സബ്ജക്റ്റിവ്ലി’ ശരി മാത്രമായ സത്യത്തിന് മുന്നിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങളിൽ ദുരന്തനിവാരണ തലവനെന്ന നിലയിൽ ഖേദിക്കുന്നുവെന്ന് വേണുവിെൻറ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യനായ ഓമനക്കുട്ടൻ ഓട്ടോക്കൂലി കൊടുക്കാനുള്ള പണമില്ലാത്തതിനാൽ ക്യാമ്പ് അംഗങ്ങളിൽനിന്ന് കുറച്ചു പണം വാങ്ങാൻ നിർബന്ധിതനാവുകയായിരുെന്നന്നും മുൻകാലങ്ങളിലും ക്യാമ്പിന് ആവശ്യമുള്ള പല സേവനങ്ങളും നിസ്വാർഥതയോടെ ചെയ്യുന്ന ഒരാളാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെെട്ടന്നും വേണു വ്യക്തമാക്കി.
മന്ത്രി ജി.സുധാകരൻ വെള്ളിയാഴ്ച ക്യാമ്പിലെത്തി ഓമനക്കുട്ടനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
ഓമനക്കുട്ടൻ പറയുന്നു
''എല്ലാ മഴക്കാലത്തും ക്യാമ്പിലെത്തുന്നവരാണ് അംബേദ്കർ ഗ്രാമത്തിലെ അന്തേവാസികൾ. ഭക്ഷണസാധനങ്ങൾക്ക് വില്ലേജ് ഓഫിസർ ലിസ്റ്റ് തരുമെങ്കിലും സപ്ലൈകോ സ്റ്റോറിൽനിന്ന് സാധനങ്ങൾ എത്തിക്കുന്ന വണ്ടിക്കൂലിക്കായി ഞങ്ങൾ എല്ലാവരുംകൂടി പിരിവെടുക്കും. കെട്ടിടത്തിൽ വൈദ്യുതിയില്ലാത്തതിനാൽ അടുത്ത വീട്ടിൽനിന്ന് കറൻറ് വലിക്കുന്നതിെൻറ ചാർജും പിരിവെടുത്ത് കൊടുക്കും. ഇത്തവണ അടുത്തുള്ള വി.വി ഗ്രാമത്തിൽനിന്നുള്ള കുടുംബങ്ങളും ഉണ്ടായിരുന്നു. മൂന്നുദിവസം താമസിച്ച അവർ തിരിച്ചുപോകവെ കറൻറ് ചാർജിെൻറ പങ്കായി നൽകിയ 70 രൂപ വാങ്ങിയെന്നത് സത്യമാണ്. അതാരോ ഫോണിൽ പകർത്തിയതിെൻറ പേരിലാണ് ഈ പൊല്ലാപ്പ്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.