‘പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കം, തെറ്റായി ഒന്നുമില്ല’; ഇഡിക്കെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട എക്സലോജിക്-സി.എം.ആർ.എൽ കേസിൽ തെറ്റായി ഒന്നുമില്ലെന്നും അവയെല്ലാം വീണ്ടും പരിശോധിച്ചതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാർട്ടി നേതാക്കളുടെ മക്കൾ ചെറിയ വ്യവസായങ്ങൾ നടത്തുന്നവരാണെന്നും അദ്ദേഹം അറിയിച്ചു. കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ശക്തമായ നിയമപോരാട്ടം നടത്താനാണ് പാർട്ടിയുടെ തീരുമാനമെന്നും എം.വി ഗോവിന്ദന്‍ അറിയിച്ചു. അതേസമയം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പേര് പരാമർശിച്ചത് പാർട്ടിയെ ലക്ഷ്യം വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തികളെ തകർക്കുന്നതിലുപരി പാർട്ടിയെ ഇല്ലാതാക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നാണ് ഗോവിന്ദന്‍ പറയുന്നത്. രേഖകളിൽ രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുണ്ടായിരുന്നു. പണം വാങ്ങിയ കാര്യവും സമ്മതിച്ചതാണ്. എന്നാൽ വീണയ്ക്ക് നിയമവിരുദ്ധമായല്ല പണം ലഭിച്ചതെന്നും അവർ അറിയിച്ചു. ഇ.ഡി പുതിയ കഥകൾ ഉണ്ടാക്കുകയാണെന്നും അതിന്‍റെ ഭാഗമായി ഹവാല ഇടപാടടക്കം നിരവധി കേസുകൾ കൊണ്ടുവരികയാണെന്നുമാണ് എം.വി ഗോവിന്ദന്‍ അറിയിച്ചത്.
പി.എ. മുഹമ്മദ് റിയാസ് വികസന പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിനെ ഹവാല ഗ്രൂപ്പായി ചിത്രീകരിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ചാറ്റുകൾ പുറത്തുവന്നതോടെ ഇ.ഡിയുടെ കള്ളക്കഥ പൊളിഞ്ഞു. തെറ്റായ വാർത്തയിലൂടെ ജനങ്ങളെ സംശയത്തിന്‍റെ വക്കിലെത്തിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

