സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടുന്നു; പി.കെ. ദിവാകരന് പിന്തുണയുമായി മെമ്പർഷിപ്പ് പുതുക്കാതിരിക്കാൻ തീരുമാനം
text_fieldsകോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിയിൽ നിന്നും പി.കെ. ദിവാകരൻ മാസ്റ്ററെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടുന്നു. പ്രത്യക്ഷത്തിൽ ഈ വിഷയം പരിഗണിക്കുന്നില്ലെന്ന് നേതൃത്വം നടിക്കുമ്പോഴും ഗൗരവത്തിലെടുക്കാൻ തന്നെയാണ് തീരുമാനം. ഇതിനിെട, ദിവാകരൻ മാസ്റ്റർക്ക് പിന്തുണയുമായി വടകര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഒരു വിഭാഗം പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരിക്കാനാണ് തീരുമാനിച്ചു കഴിഞ്ഞു. ഒപ്പം പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനും നീക്കമുണ്ട്.
ഇന്നലെ രാത്രി മണിയൂർ തുറശ്ശേരിയിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സി.പി.എം നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്. മണിയൂരിലെ മറ്റ് പ്രദേശങ്ങളിൽ പ്രകടനം നടത്താൻ പ്രവർത്തകർ തീരുമാനിച്ചിരുന്നു. എന്നാൽ, ദിവാകരൻ മാസ്റ്റർ തന്നെ ഇടപെട്ട് പ്രത്യക്ഷ പ്രതിഷേധം വിലക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഏറെക്കാല
മായി വടകര സി.പി.എമ്മിൽ നിലനിന്ന വിഭാഗീയത ജില്ല സമ്മേളനത്തോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയ പ്രതിഷേധം തെരുവിലെത്തി നിൽക്കുകയാണിപ്പോൾ.
ഏറെ ജനകീയ അടിത്തറയുള്ള ദിവാകരൻ മാസ്റ്ററെ ഒഴിവാക്കി, ഇത്തവണ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ വടകര നഗരസഭ ചെയർപേഴ്സൻ പി.കെ. ബിന്ദുവിന് ‘ഇരട്ട സ്ഥാനക്കയറ്റം’ നൽകിയാണ് ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ വിമർശനമുയർത്തിയിരുന്നു. സി.പി.എം വടകര ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. ദിവാകരനെ ആദ്യം ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നാണ് മാറ്റിയത്. പിന്നാലെ ഏരിയ കമ്മിറ്റിയിൽനിന്നും ഒടുവിൽ ജില്ല കമ്മിറ്റിയിൽനിന്നും ഒഴിവാക്കി.
ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി.ഐയുടെ രൂപവത്കരണവേളയിൽ മണിയൂരിൽ പാർട്ടിയെ സംരക്ഷിച്ച് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവെന്ന നിലയിൽ പി.കെ. ദിവാകരന് ഏറെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിന് നൽകാനുള്ള നീക്കവും കെ.കെ. ലതികയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കവും ദിവാകരൻ മാസ്റ്ററെപ്പോലുള്ളവർ എതിർത്തിരുന്നു.
ഇത്തരം നടപടികൾ ദിവാകരൻ മാസ്റ്റർ ഉൾപ്പെടെയുള്ള ചിലർ മുൻ ജില്ല സെക്രട്ടറി പി.മോഹനന്റെ കണ്ണിലെ കരടായി. അതാണ് ഇത്തവണ ജില്ല കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്യുന്നതിലേക്ക് നയിച്ചത്. ഏറെക്കാലമായി സി.പി.എം വടകര ഏരിയാ കമ്മിറ്റിയുടെ മുഖമായി നിലനിന്നത് പി.കെ. ദിവാകരൻ മാസ്റ്ററാണ്. വി.പി. ഗോപാലൻ മാസ്റ്ററാണ് ഏരിയ സെക്രട്ടറിയെങ്കിലും വടകരയിലെ തെരഞ്ഞെടുപ്പ് ചർച്ചകളിലുൾപ്പെടെ സി.പി.എമ്മിന്റെ നാവായി നില നിന്നത് ദിവാകരൻ മാസ്റ്റാണ്. ഈ സാഹചര്യത്തിൽ ദിവാകരൻ മാസ്റ്റർ മാറ്റി നിർത്താനുള്ള തീരുമാനം ജില്ലയിലെ സി.പി.എമ്മിന് ക്ഷീണം ചെയ്യുമെന്നാണ് പ്രവർത്തകർ ഏറെയും പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.