പ്രവർത്തകർക്ക് അധികാര മോഹം
text_fields തൃശൂർ: പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാൻ വ്യക്തിപരമായി കാണിക്കുന്ന ആഗ്രഹങ്ങള്‍ സംഘടനാതത്ത്വങ്ങളുടെ ലംഘനമായി കലാശിക്കുന്നതായി സി.പി.എം പ്രവർത്തന റിപ്പോർട്ട്. നേതൃത്വത്തിലുള്ള ഇത്തരം പ്രവണതകള്‍ താഴേ തട്ടിലും എത്തുന്നുണ്ട്. ഇതിെൻറ ദൂഷ്യങ്ങള്‍ ചിലയിടങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നു.
തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടിയെത്തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അപ്പോൾ മുമ്പ് പാർട്ടി നൽകിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിക്കുകയാണ്.
2016ലെ െതരഞ്ഞെടുപ്പിലും സ്ഥാനം നേടാനുള്ള ശ്രമം ചില പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു. ഇത് അംഗീകരിക്കാനാകില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളിലേപ്പോലെയുള്ള ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ഥാനമാനങ്ങൾ ലഭിക്കുന്നവർ പിന്നീട് പാർട്ടി പ്രവർത്തനത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും ഇൗ പ്രവണതയും അംഗീകരിക്കാനാകില്ല. പഞ്ചായത്ത് പ്രസിഡൻറ് മുതൽ മുഖ്യമന്ത്രി വരെയുള്ള പാർട്ടിയാണ് സി.പി.എം. അത്തരം സ്ഥാനങ്ങളിൽ ആകർഷണീയതയുണ്ടായേക്കാം.
അതാണ് പാർലമെൻററി വ്യാമോഹം എന്ന് വിശേഷിപ്പിച്ചിട്ടുള്ളതെന്ന് സമ്മേളന നടപടികൾ മാധ്യമങ്ങളോട് വിശദീകരിച്ച കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ പറഞ്ഞു.
പാർലമെൻററി വ്യാമോഹം കുറഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മുമ്പ് ഇതുണ്ടായിരുന്നു. അതിനെയാണ് വിഭാഗീയത എന്നൊക്കെ വിശേഷിപ്പിച്ചത്. ആ രീതി പാർട്ടിയിൽ ഇല്ലാതായെന്ന് വിജയരാഘവനും എളമരം കരീമും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.