സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്; റിസോർട്ട് വിവാദം ചർച്ചയായേക്കും
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജരാരാജനും കുടുംബത്തിനുമെതിരെ ഉയർന്ന റിസോർട്ട് വിവാദം മുറുകവെ വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും. രണ്ട് മാസമായി അവധിയിലുള്ള ഇ.പി. രാജരാജനും യോഗത്തിൽ പങ്കെടുത്ത് തന്‍റെ ഭാഗം വിശദീകരിക്കും.
കഴിഞ്ഞദിവസം സമാപിച്ച കേന്ദ്ര നേതൃയോഗങ്ങൾ വിഷയം സംസ്ഥാന ഘടകത്തിന് വിടുകയായിരുന്നു. തെറ്റുതിരുത്തൽ രേഖയുടെ ചർച്ചക്കിടെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജനാണ് ഇ.പിക്കെതിരെ ആരോപണം തൊടുത്തത്.
സെക്രട്ടേറിയറ്റിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കും. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട സമിതിയെ അന്വേഷണത്തിന് നിയോഗിക്കാനും സാധ്യതയുണ്ട്. വിവാദം തണുപ്പിക്കാനുള്ള ശ്രമമാണ് സി.പി.എം നേതൃത്വം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.