Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിന്...

സർക്കാറിന് മങ്ങലേറ്റു; സി.പി.എം സെക്രേട്ടറിയറ്റിൽ വിമർശനം

text_fields
bookmark_border
സർക്കാറിന് മങ്ങലേറ്റു; സി.പി.എം സെക്രേട്ടറിയറ്റിൽ വിമർശനം
cancel

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സർക്കാറിെൻറ യശസ്സിന് മങ്ങലേൽപിെച്ചന്ന് സി.പി.എം സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ബന്ധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ പൊലീസ് ഇൻറലിജൻസിനുണ്ടായ വീഴ്ച പരിശോധിക്കാനും സെക്രേട്ടറിയറ്റ് നിർദേശിച്ചു. ഒപ്പം െഎ.ടി സെക്രട്ടറി എന്ന ചുമതലയിൽ ശിവശങ്കർ കഴിഞ്ഞ രണ്ട് വർഷം നടത്തിയ എല്ലാനിയമനവും പരിശോധിക്കണം. നിയമനങ്ങളിൽ ക്രമക്കേടുെണ്ടങ്കിൽ ഉത്തരവാദികൾെക്കതിരെ നടപടി സ്വീകരിക്കണമെന്നും യോഗം മുഖ്യമന്ത്രിേയാട് ആവശ്യപ്പെട്ടു.

എന്നാൽ കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിശദീകരിച്ചശേഷം വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുന്നുണ്ടെന്നും നേതൃയോഗം വിലയിരുത്തി. യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.എമ്മിെൻറ പൂർണപിന്തുണ സർക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, കർശനസ്വരത്തിൽ അല്ലെങ്കിൽകൂടി വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്ന വിമർശനങ്ങളാണ് ഉണ്ടായതെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഒാഫിസിനെ ചുറ്റിയുണ്ടായ ആക്ഷേപങ്ങൾ തൽക്കാലത്തേെക്കങ്കിൽ പോലും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാർ ഇതുവരെ ഉണ്ടാക്കിയ സൽപേര് കളങ്കപ്പെട്ടു. കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സംഘടിതമായി സർക്കാറിനും മുഖ്യമന്ത്രിയുടെ ഒാഫിസിനുമെതിരെ പ്രചാരണം നടത്തി. 

ഒരു ഉദ്യോഗസ്ഥെൻറ ക്രമക്കേടിനെ മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് തിരിച്ചുവിട്ട് പ്രതിപക്ഷവും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നു. അത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ വഴിവിട്ട നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ പൊലീസ് ഇൻറലിജൻസിന് കഴിഞ്ഞില്ല. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. 

ഇൗ സംഭവത്തെ ഒരു പാഠമായി കാണണം. അതേസമയം ഉദ്യോഗസ്ഥ മേധാവിത്വത്തെ നിയന്ത്രിക്കണമെന്നും അതിന് നടപടി സ്വീകരിക്കണമെന്നും ഒരംഗം വിമർശിച്ചു. 

അന്വേഷണ റിപ്പോർട്ട് വിശദീകരിച്ച് പിണറായി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ തെൻറ മുൻ സെക്രട്ടറി എം. ശിവശങ്കറിെനതിരായ ചീഫ് സെക്രട്ടറി തല സമിതി അന്വേഷണ റിപ്പോർട്ട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘െഎ.എ.എസ് ഉദ്യോഗസ്ഥർ പുലർത്തേണ്ട ജാഗ്രത ഉദ്യോഗസ്ഥൻ പുലർത്തിയില്ല. കോൺസുലേറ്റിലെ ഉദ്യോഗസഥയുമായി സംസ്ഥാന സർക്കാറിലെ ഉദ്യോഗസ്ഥൻ ബന്ധപ്പെടാൻ പാടില്ലാത്തതാണ്.

കോൺസുലേറ്റിലെ അറ്റാഷേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുമായി പുലർത്തിയബന്ധം സിവിൽ സർവിസ് ചട്ടത്തിന് വിരുദ്ധമാണ്. െഎ.ടി വകുപ്പിലെ നിരവധി നിയമനങ്ങളിൽ ശിവശങ്കർ ഇടപെെട്ടന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’ -തുടങ്ങിയ വിവരങ്ങൾ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. തുടർന്നാണ് രണ്ട് വർഷത്തിനുള്ളിലെ െഎ.ടി വകുപ്പിലെ എല്ലാ നിയമനവും പുനഃപരിശോധിക്കാൻ നിർദേശിച്ചത്. ശിവശങ്കർ വരുത്തിവെച്ച ബാധ്യതകൾ സർക്കാർ ഏറ്റെടുക്കരുതെന്നും ആവശ്യമുയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCPM Secretariat
News Summary - cpm secretariat criticize government -kerala news
Next Story