Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃക്കാക്കര...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി: നടപടിക്കൊരുങ്ങി സി.പി.എം

text_fields
bookmark_border
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി: നടപടിക്കൊരുങ്ങി സി.പി.എം
cancel

കൊച്ചി: രാഷ്ട്രീയമായി ഞെട്ടിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ തുടർ നടപടിക്ക് ഒരുങ്ങി സി.പി.എം. ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ മുതിർന്ന നേതാക്കളായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങിയ സമിതി നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിലടക്കം അടിമുടി വീഴ്ച സംഭവിച്ചുവെന്നായിരുന്നു സമിതി കണ്ടെത്തൽ. ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ നടപടി പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർക്കെതിരെ നടപടി ഉണ്ടായിരുന്നു.

മികച്ച വിജയവുമായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സർക്കാർ ശുഭപ്രതീക്ഷ വെച്ചുപുലർത്തിയ ഒന്നായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വിജയമാണ് ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നത്. യു.ഡി.എഫ് മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കര പിടിച്ചെടുത്ത് നിയമസഭയിൽ എൽ.ഡി.എഫ് അംഗസംഖ്യ 100 തികക്കുമെന്നും അവകാശപ്പെട്ടു.

യു.ഡി.എഫ് വലിയ തർക്കങ്ങളില്ലാതെ പി.ടി. തോമസിന്‍റെ ഭാര്യ ഉമയെ സ്ഥാനാർഥിയാക്കി ആദ്യമുന്നേറ്റം നടത്തിയപ്പോൾ സ്ഥാനാർഥി നിർണയത്തിൽ സർവത്ര ആശയക്കുഴപ്പമായിരുന്നു ഇടതുപക്ഷത്ത്. അനിശ്ചിതത്വത്തിന് ഒടുവിൽ നാടകീയമായാണ് ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തമ്പടിച്ച് നടത്തിയ പ്രചാരണം അൽപംപോലും ഏശിയില്ല. ഉമ തോമസ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലാണ് നടപടി ഉണ്ടായത്. സംസ്ഥാന, ജില്ല, ഏരിയ നേതാക്കൾ നടപടി നേരിട്ടവരിലുണ്ടായിരുന്നു. ഇതിൽ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബ് ഒഴികെയുള്ളവർ പാർട്ടിയിൽ തിരിച്ചെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsCPMThrikkakara by election
News Summary - CPM prepares to take action on the defeat of Thrikkakara by-election
Next Story