മൂന്ന് നില കെട്ടിടത്തിൽ ആറ് മിനിറ്റ് കൊണ്ട് എന്ത് പരിശോധനയെന്ന് എ.എ റഹീം
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളെ തേടി അർധരാത്രി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റ ി ഓഫീസ് ഡി.സി.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിൽ െറയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ് .െഎ നേതാക്കൾ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസ് മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന വലിയ ഒാഫീസാണ്. അവ ിടെ പൊലീസ് പരിശോധനക്ക് വന്ന് ആറ് മിനിറ്റുകൾക്കകം ഇറങ്ങി. അവിടം മുഴുവനായി പരിശോധിക്കാൻ അതിലും സമയം വേണ്ടിവരും എന്നിരിക്കെ പൊലീസ് പെട്ടന്ന് ഇറങ്ങിയത്, കയറി പരിശോധിച്ചു എന്ന് വരുത്തിതീർക്കാനാണെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു.
പ്രതി അവിടെയുണ്ട് എന്ന് ഒാഫീസർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നുവെങ്കിൽ മാത്രമല്ലേ കയറാവൂ. കയറിയാൽ തന്നെ എല്ലായിടവും പരിശോധിക്കാൻ തയാറാവേണ്ടതല്ലേ. പ്രതിയെ പിടിക്കണം എന്ന ലക്ഷ്യമല്ല അവർക്കെന്നും അവിടെ കയറിയത് ഷോഒാഫിന് വേണ്ടിയാണെന്നും റഹീം വ്യക്തമാക്കി.
പാർട്ടിയുടെ ഒാഫീസ് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നതല്ലെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്നതാണ്. എെൻറയോ നിങ്ങളുടെയോ വീട്ടിൽ രാത്രി അകാരണമായി ഒരു സംഘം പൊലീസ് വന്ന് കേറുന്നു. അത് സ്വകാര്യതയിൻമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഒഴിവാക്കാനാകാത്ത അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ ഒരു പാർട്ടി ജില്ലാ കമ്മിറ്റി ഒാഫീസിൽ കയറാൻ പൊലീസിന് അവകാശമുള്ളൂ. അത്തരം ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമോ മറ്റോ ആരോപിക്കാൻ കഴിയാത്ത യുവാക്കളാണ് ആരോപണ വിധേയരായിരിക്കുന്നത്. പ്രതിയാണെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യെട്ട. അക്രമ സംഭവങ്ങളെ ഞങ്ങൾ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംഘടനാ തലത്തിലുള്ള വീഴ്ച ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.