സി.പി.എം നേതാക്കൾക്ക് വ്യത്യസ്ത നിലപാടുകൾ –അലെൻറ മാതാവ്
text_fieldsകോഴിക്കോട്: സി.പി.എമ്മിന് ഭരണത്തിലിരിക്കുേമ്പാൾ ഒരു നിലപാടും ഭരണത്തിൽനിന്ന ിറങ്ങിയാൽ മറ്റൊരു നിലപാടുമാണെന്ന് യു.എ.പി.എ കേസിലെ പ്രതിയാക്കപ്പെട്ട അലൻ ശുഹൈബ ിെൻറ മാതാവ് സബിത. നേതാക്കൾ തള്ളിപ്പറഞ്ഞതുകൊണ്ടുമാത്രം തങ്ങൾ സി.പി.എം വിടില്ല. അലൻ പുറത്തുവന്നാലും സി.പി.എംതന്നെയാകും. മതേതരമായി ജീവിച്ച തങ്ങൾക്ക് മറ്റ് അജണ്ടയില്ല. അലൻ എസ്.എഫ്.െഎയിൽ നുഴഞ്ഞുകയറിയെന്നാണ് കഴിഞ്ഞ ദിവസം ജയരാജൻ പറഞ്ഞത്.
എന്നാൽ, അലൻ എസ്.എഫ്.െഎയിൽ സജീവമായി പ്രവർത്തിച്ചിരുന്നില്ല. സി.പി.എമ്മിലാണ് പ്രവർത്തിച്ചത്. മാവോവാദം പാർട്ടിയിൽ പ്രചരിപ്പിച്ചിരുന്നെങ്കിൽ കണ്ടുപിടിക്കാൻ പറ്റുന്ന കേഡർ സംവിധാനമാണ് സി.പി.എമ്മിനുള്ളത്. ജയരാജെൻറത് ബാലിശമായ പ്രസ്താവനയാണെന്നും അവർ പറഞ്ഞു.
2016ൽ അലനൊപ്പം കെ.എൽ.എഫിന് വന്നിരുന്നു. കഴിഞ്ഞ ദിവസം അവനുമായി സംസാരിച്ചു. കെ.എൽ.എഫിന് വരണമെന്ന് അവൻ നിർബന്ധം പറഞ്ഞിരുന്നു. അതുകൊണ്ടാണ് വന്നത്. 2016ൽ ഇവിടെ വന്നപ്പോൾ സി.പി.എം അനുഭാവികെള അത്ര കണ്ടിരുന്നില്ല. എന്നാൽ, 2017ൽ പാർട്ടി അധികാരത്തിലേറിയ ശേഷം നടന്ന കെ.എൽ.എഫിൽ നിരവധി പാർട്ടിക്കാരെ കണ്ടുവെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.