Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സി.പി.എം തന്നെയാണ്...

'സി.പി.എം തന്നെയാണ് കൈരളി, ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് മീഡിയവൺ'; മാധ്യമ വിലക്കിനെ ന്യായീകരിച്ച് ഗവർണർ

text_fields
bookmark_border
സി.പി.എം തന്നെയാണ് കൈരളി, ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് മീഡിയവൺ; മാധ്യമ വിലക്കിനെ ന്യായീകരിച്ച് ഗവർണർ
cancel

വാർത്താസമ്മേളത്തിൽനിന്ന് കേഡർ ചാനലുകൾ എന്ന് ആക്ഷേപിച്ച് മീഡിയവൺ, കൈരളി എന്നീ ചാനലുകളുടെ പ്രതിനിധികളെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. 'മനോരമ ന്യൂസ്' ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ മാധ്യമ വിലക്കിനെ ന്യായീകരിച്ചത്. കൈരളിയെയും മീഡിയ വണിനെയും വിലക്കിയത് എന്തിനാണ് എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് വളരെ വിചിത്രമായ മറുപടിയാണ് ഗവർണർ നൽകിയത്.

''മാധ്യമങ്ങൾക്ക് അടക്കം ആർക്കും എന്നെ വിമർശിക്കാം. എന്നാൽ കൈരളി, മീഡിയവൺ ചാനലുകളുടെ വിമർശന രീതി അതല്ല. സി.പി.എം തന്നെയാണ് കൈരളി. ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് മീഡിയവൺ. രാജ്ഭവൻ ട്വീറ്റിലെ ഒരു വാക്ക് മാറ്റി മറ്റൊരു വാക്ക് നൽകി കൈരളി വാർത്ത നൽകി. തിരുത്താൻ പി.ആർ.ഒ പറഞ്ഞിട്ടും തയാറായില്ല. അതുകൊണ്ടാണ് ആ ചാനലുകളോട് സംസാരിക്കില്ല എന്ന നിലപാട് എടുത്തത്'' –ഗവർണർ പറ‍ഞ്ഞു. അഭിമുഖത്തിൽ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്.

'അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോകാൻ പിണറായി ചെന്നിട്ടുള്ള കാര്യവും മനസിലായി. അതേക്കുറിച്ച് കൂടുതൽ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജനറൽ രജിസ്റ്ററിൽ അതെല്ലാം ഉണ്ട്. പരിശോധിച്ചാൽ മനസ്സിലാകും' –അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.

താൻ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തിൽ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതൽ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നെന്ന് മനസിലായതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനം അംഗീകരിപ്പിച്ചത് എന്നും ഗവർണർ ആരോപിച്ചു. സേർച്ച് കമ്മിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സർക്കാർ സമ്മർദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വക്കറ്റ് ജനറലും നിയമോപദേശം നൽകി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കിൽ പിന്നീട് കൂടുതൽ പ്രശ്നങ്ങളിലേക്കു പോകുമായിരുന്നു. തന്റെ ബോധ്യം അതല്ലായിരുന്നെന്ന് രേഖകളിലുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media banKairali tvmediaone tvArif Mohammed Khan
News Summary - 'CPM is Kairali, Jamaate-Islami is Mediaone'; Governor defends media ban
Next Story