ശബരിമല: ഫലം തെളിയിക്കുന്നത് സി.പി.എം അടവുനയം പിഴെച്ചന്ന്
text_fieldsപത്തനംതിട്ട: തെരെഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത് ശബരിമല യുവതി പ്രവേശന വിധി മുൻ നിർത്തി സി.പി.എം സ്വീകരിച്ച അടവുനയം പാടെ പിഴച്ചെന്ന്. കോൺഗ്രസ് നയത്തിന് ലഭിച്ചത് വലിയ സ്വീകാര്യത. ശബരിമലയുടെ പേരിൽ ബി.ജെ.പി നടത്തിയ സമരങ്ങൾക്ക് പ്രതീക്ഷിച്ച സ്വ ീകാര്യത നേടാനായില്ലെന്നും തെളിഞ്ഞു. സി.പി.എം സ്വീകരിച്ച അടവുനയത്തിെൻറ ഭാഗമായാണ ് ഏതുവിധവും യുവതി പ്രവേശനം സാധ്യമാക്കാൻ സംസ്ഥാന സർക്കാർ തുനിഞ്ഞതെന്ന് വിലയി രുത്തപ്പെട്ടിരുന്നു. യുവതി പ്രവേശനത്തിനെതിരെ സമര രംഗത്തിറങ്ങുന്ന ബി.ജെ.പി കുറെ നേ ട്ടം കൊയ്യുമെന്നും ശക്തമായ ത്രികോണ മത്സരത്തിന് ഇടയാക്കുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നുമായിരുന്നു സി.പി.എം വിലയിരുത്തൽ.
ബി.ജെ.പിയുടെ വളർച്ച ന്യൂനപക്ഷ സമുദായങ്ങളിൽ ആശങ്കവളർത്തുമെന്നും ആശ്രയത്തിനായി അവർ ഇടതുപക്ഷത്തോട് അടുക്കുമെന്നുമായിരുന്നു സി.പി.എം കണക്കുകൂട്ടലെന്ന് ശബരിമല സമരകാലത്ത് സൂചനകളുണ്ടായിരുന്നു. എന്നാൽ, തെരെഞ്ഞടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പി വെല്ലുവിളി ഉയർത്തിയ സ്ഥലങ്ങളിലെല്ലാം പിന്തള്ളപ്പെട്ടത് ഇടതുപക്ഷമാണ്. ഹൈന്ദവ ഏകീകരണത്തിന് ബദലായി ന്യൂനപക്ഷങ്ങൾ ആശ്രയിച്ചത് യു.ഡി.എഫിനെയാണ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിെൻറ അടിത്തറ ശക്തമാണെന്നും ബി.ജെ.പി ശക്തിപ്പെട്ടാലും ഇടതുപക്ഷത്തിെൻറ അടിത്തറക്ക് കോട്ടം വരില്ലെന്നുമാണ് സി.പി.എം നേതാക്കൾ പറഞ്ഞുവന്നത്.
ബി.ജെ.പി ഉയർത്തുന്ന വർഗീയതയെ ചെറുക്കാൻ കോൺഗ്രസിേനക്കാൾ കഴിയുക ഇടതുപക്ഷത്തിനാണെന്ന് വ്യക്തമാണെന്നും അതിനാൽ മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ തുണക്കുമെന്നും നേതാക്കൾ പറയുകയും ചെയ്തിരുന്നു. സവർണ ഹിന്ദുക്കളും മതന്യൂനപക്ഷങ്ങളുമാണ് യു.ഡി.എഫിെൻറ ശക്തി. ഇതിൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനായാൽ സംസ്ഥാനത്ത് ഭരണത്തുടർച്ച സാധ്യമാകുമെന്നും സി.പി.എം കണക്കുകൂട്ടിയതായാണ് ശബരിമല സമരകാലത്ത് പറയപ്പെട്ടത്.
ഈ അടവുനയം പാടെ പാളിയെന്നാണ് തെരെഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ശബരിമല സമരം രാഷ്ട്രീയലാഭം കൊയ്യാനുള്ള അവസരമായി ബി.ജെ.പിയും സി.പി.എമ്മും കണ്ടുവെന്നും സമരത്തിനും നിയമപോരാട്ടത്തിനും തയാറായത് യു.ഡി.എഫ് മാത്രമാണെന്നും എൻ.എസ്.എസ് വിലയിരുത്തിയിരുന്നു. ഇതര വിഭാഗങ്ങളും സമാന ചിന്താഗതി പുലർത്തിയെന്നാണ് തെരെഞ്ഞടുപ്പ് ഫലം െതളിയിക്കുന്നത്. അതിനാലാണ് പത്തനംതിട്ടയിലടക്കം വിജയം കൊയ്യാൻ ബി.ജെ.പിക്ക് കഴിയാതിരുന്നത്.
ശബരിമല ഉൾപ്പെടുന്ന മണ്ഡലമെന്ന നിലയിൽ പത്തനംതിട്ടയിൽ ബി.ജെ.പി വിജയം പ്രതീക്ഷിച്ചിരുന്നു. അതുണ്ടാകാത്തത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്. പത്തനംതിട്ടയിൽ പ്രചാരണത്തിൽ തുടക്കത്തിൽ മുന്നിട്ടുനിന്ന ഇടതുപക്ഷം ശബരിമല വിഷയം ബി.ജെ.പി സജീവമാക്കിയതോടെയാണ് പിന്നാക്കം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.