Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്ത് അസാധാരണ...

രാജ്യത്ത് അസാധാരണ സാഹചര്യം –സി.പി.എം

text_fields
bookmark_border
CPM
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ് രക്ഷോഭങ്ങളിലെ ഇടപെടൽ ചട്ടപ്പടിയിൽ ഒതുങ്ങരുതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയിൽ വിമർശനം. രാജ്യം അഭിമുഖീകരിക്കുന്നത് അസാധാരണ സാഹചര്യമാണെന്നും അതിൽ 24 മണിക്കൂ റും പ്രവർത്തിക്കുന്ന സംഘമാണ് ആവശ്യമെന്നും ചില അംഗങ്ങൾ തുറന്നടിച്ചു. ആർ.എസ്.എസിനും കേന്ദ്ര സർക്കാർ നയങ്ങൾക്കും എതിരായ പ്രക്ഷോഭങ്ങളിൽ കൂട്ടിയോജിപ്പിക്കാൻ കഴിയുന്നവരെ ഒപ്പം കൂട്ടണമെന്നും രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടക്കുന്ന ചർച്ചയുടെ രണ്ടാം ദിനം ആവശ്യമുയർന്നു.

പ്രക്ഷോഭസമരങ്ങൾക്ക് തുടർച്ചവേണം. ഒറ്റപ്പെട്ട സമരങ്ങളല്ല ആവശ്യം. ദേശീയതലത്തിലും കേരളം, തമിഴ്നാട് ഒഴികെ സംസ്ഥാനങ്ങളിൽ നടക്കുന്ന സമരങ്ങളിലും സി.പി.എമ്മിെൻറ സജീവ പങ്കാളിത്തം ഉണ്ടാവുന്നില്ലെന്ന വിമർശനമാണ് ചിലർ ഉയർത്തിയത്. രാഷ്ട്രീയകക്ഷികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ കൂട്ടിയോജിപ്പിക്കുന്ന ഇടപെടലാണ് ആവശ്യം. അല്ലാത്തപക്ഷം ഇൗ സമരങ്ങൾ കെട്ടടങ്ങും. നേതാക്കൾ മാത്രം പ്രക്ഷോഭങ്ങളെ അഭിസംബോധന ചെയ്യുന്നതിനെക്കാൾ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ടീം മുഴുവൻ സമയവും ഇടപെടാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും ഉണ്ടാവണം. അതിനുള്ള നടപടി സ്വീകരിക്കണം.

ഇപ്പോൾ നടക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ വിഷയങ്ങളിൽ മാത്രമായി സമരങ്ങളെ ഒതുക്കിനിർത്താൻ പാടില്ല. അതിനുള്ള ഇടപെടലും നേതൃത്വത്തിെൻറ ഭാഗത്ത് നിന്നുണ്ടാവണം. ഭരണഘടനയെ ആക്രമിക്കുന്നുവെന്നത് മാത്രമല്ല പ്രശ്നം. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, കാർഷികമേഖലയിലെ തകർച്ച, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ഉയർന്നുവരുന്നതും തുടരുന്നതുമായ സമരങ്ങളുമായി കോർത്തിണക്കിയാൽ മാത്രമേ ആർ.എസ്.എസ്- ബി.ജെ.പി സർക്കാറിനെയും ഹിന്ദുത്വ വർഗീയതയെയും തോൽപിക്കാൻ കഴിയൂവെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സമരങ്ങളിൽ കേരളവും എൽ.ഡി.എഫ് സർക്കാറും വഹിക്കുന്ന പങ്കിനെ അംഗങ്ങൾ പുകഴ്ത്തി. പ്രതിപക്ഷവുമായി യോജിച്ച് സത്യഗ്രഹം നടത്തിയതും നിയമസഭയിൽ പ്രമേയം പാസാക്കിയതും സുപ്രീംകോടതിയെ സമീപിച്ചതും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. തമിഴ്നാട്ടിലും ഡി.എം.കെയുടെ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protest
News Summary - CPM on country position-Kerala news
Next Story