Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയയിൽ വീണ്ടും...

പെരിയയിൽ വീണ്ടും സി.പി.എം-കോൺഗ്രസ് സംഘർഷം

text_fields
bookmark_border
deepu-krishnan-periya
cancel

കാഞ്ഞങ്ങാട്: രണ്ടു യൂത്ത് േകാൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ കല്യോട്ട് വീണ്ടും സി.പി.എം-കോൺഗ ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകെൻറ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ മൂന്നു വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നേരെ ആക്രമണം. വ്യാപാരി എം. വത്സരാജ്, സി.പി.എം േലാക്കൽ കമ്മിറ്റി അംഗം എം. ബാലക ൃഷ്ണൻ, സി.പി.എം പ്രവർത്തകൻ ബാബു എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. അക്രമം തടയാൻ ശ്രമിച്ച മൂന് നു പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് പ്രവർത്തകരെ വിട്ടയ ക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താെൻറ നേതൃത്വത്തിൽ ബേക്കൽ പൊലീസ് സ്േറ്റഷൻ ഉപരോധിച്ചു.

ശനിയാഴ്ച കല്യോെട്ട സി.പി.എം അനുഭാവി ജോഷിയെ (44) കോൺഗ്രസ് പ്രവർത്തകർ മർദിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. ഇതേതുടർന്ന് പൊലീസ് കാവലും ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഞായറാഴ്ച രാത്രി വ്യാപകമായി അക്രമം നടന്നത്. കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്ലാലിെൻറയും സുഹൃത്തുമായ ദീപു കൃഷ്ണെൻറ വീടിനുനേരെ ബോംബേറുണ്ടായി. രാത്രി 11.30ഒാടെയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇതിെൻറ തിരിച്ചടിയായാണ് സി.പി.എം പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായത്. വത്സരാജിെൻറ രണ്ടു ടിപ്പർ ലോറി, രണ്ടു ലോറി, കാർ, ജീപ്പ് എന്നിവ അടിച്ചും കല്ലെറിഞ്ഞും തകർത്തു. സമീപത്തെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാർ ബഹളംകേട്ട് സ്ഥലത്തെത്തിയെങ്കിലും ഇവർക്ക് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ ബേക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ പ്രദീപൻ, എ.ആർ ക്യാമ്പിലെ പൊലീസുകാരായ ശരത്, സുരേഷ് എന്നിവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണെൻറ വീടിെൻറ ജനൽചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്.

സംഭവത്തിൽ അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്യോട്ടെ എ. ചന്ദ്രന്‍ (48), വിജിത്ത് (20), ആനന്ദകൃഷ്ണന്‍ (22), സനല്‍കുമാര്‍ (24), ഗിരീഷ് (23) എന്നിവരെയാണ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കള്ളക്കേസ് എടുത്ത് മർദിച്ചുവെന്ന് ആരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താെൻറ നേതൃത്വത്തിൽ യു.ഡി.എഫ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് കല്യോട്ടും പരിസരപ്രദേശങ്ങളിലും വന്‍ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

സി.പി.എം പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നടന്ന അക്രമത്തിനെതിരെ കല്യോട്ട് സി.പി.എം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. തകര്‍ക്കപ്പെട്ട വത്സരാജിെൻറ വീട് പി. കരുണാകരന്‍ എം.പി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, അഡ്വ. സി.എച്ച്‌. കുഞ്ഞമ്പു, ഡോ. വി.പി.പി. മുസ്തഫ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശന്‍, സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ, എം. പൊക്ലൻ, ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് വി.കെ. നിഷാന്ത്, സെക്രട്ടറി സി.ജെ. സജിത്ത് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsclashmalayalam newsPeriya
News Summary - cpm-congress clash in periya -kerala news
Next Story