Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട് കോവിഡിനെ...

നാട് കോവിഡിനെ നേരിടുമ്പോൾ വാർഡ് വിഭജനം അനുകൂലമാക്കാൻ സി.പി.എം

text_fields
bookmark_border
നാട് കോവിഡിനെ നേരിടുമ്പോൾ വാർഡ് വിഭജനം അനുകൂലമാക്കാൻ സി.പി.എം
cancel

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനം അനുകൂലമാക്കാൻ നിർ ദേശിച്ച സി.പി.എം ജില്ല കമ്മിറ്റിയുടെ സർക്കുലർ വിവാദത്തിൽ. സർക്കുലർ പുറത്തുവന്നതോ ടെ ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ സി.പി.എം നേതൃത്വത്തിലും ചർച്ച ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം അടിയന്തര പ്രാധാന്യത്തോടെ നൽകിയ സർക്കുലറാണ ് വിവാദത്തിലായത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, തദ്ദേശ തെരഞ്ഞെടുപ്പ്-വാർഡ് വിഭജനം എന്നിങ്ങനെ രണ്ട് വിഷയങ്ങൾ മാത്രമാണ് സർക്കുലറിൽ ഉള്ളത്. ഇതിൽ രണ്ടാമത്തെ വിഷയമാണ് വിവാദത്തിലായത്.

തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡ് വിഭജന നിർദേശം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ കരട് വിഭജന നിർദേശം എ.സി കേന്ദ്രത്തിെൻറ മേൽനോട്ടത്തിൽ സ്ഥാപനാടിസ്ഥാനത്തിൽ തയാറാക്കാൻ പാർട്ടി കേന്ദ്രം അടിയന്തര നടപടിയുണ്ടാവണം.

സഹകരിപ്പിക്കാവുന്ന തദ്ദേശ ഭരണ സെക്രട്ടറിമാരോട് ആശയ വിനിമയം നടത്തി കഴിയുന്നത്ര നമ്മുടെ നിർദേശം തന്നെ ഔദ്യോഗിക നിർദേശമായി രൂപപ്പെടുത്താൻ ശ്രദ്ധാപൂർവം ഇടപെടണം എന്നാണ് സർക്കുലറിൽ നിർദേശം. ജില്ല സെക്രട്ടറി എം.എം. വർഗീസ് ഒപ്പുവെച്ച സർക്കുലർ ഏരിയ കമ്മിറ്റികൾക്ക് നൽകിയതാണ്.

ലോകം മുഴുവൻ കോവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാൻ എല്ലാം മറന്ന് ശ്രമിക്കുമ്പോൾ പഞ്ചായത്ത് വാർഡ് വിഭജനം തങ്ങളുടെ വരുതിയിലാക്കാനുള്ള സി.പി.എം ജില്ല സെക്രട്ടറി കീഴ്ഘടകങ്ങൾക്കയച്ച നിർദേശം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിെൻറ മറവിൽ പഞ്ചായത്ത് സെക്രട്ടറിമാരെ ഭരണ സ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ നൽകിയ നിർദേശം അധികാര ദുർവിനിയോഗമാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - cpm circular controversy
Next Story