Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീപുവിന്റെ...

ദീപുവിന്റെ ​​കൊലപാതകത്തിന് പിന്നിൽ സി.പി.എം, കേരളത്തിൽ ജീവിക്കാൻ ഭയം -സാബു എം. ജേക്കബ്

text_fields
bookmark_border
ദീപുവിന്റെ ​​കൊലപാതകത്തിന് പിന്നിൽ സി.പി.എം, കേരളത്തിൽ ജീവിക്കാൻ ഭയം -സാബു എം. ജേക്കബ്
cancel

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന് പിന്നിൽ സി.പി.എം ആണെന്ന് ട്വന്റി ട്വന്റി നേതാവും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. കൊലപാതകം പാർട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. എം.എൽ.എ ഗുണ്ടകളെ അഴിച്ചു വിട്ടു. ട്വന്റി ട്വന്റി പഞ്ചായത്തുകളുടെ പ്രവർത്തനം പോലും തടസപ്പെടുത്തുന്ന നടപടിയാണ് സി.പി.എമ്മിന്റെയും എം.എൽ.എയുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

കുറഞ്ഞ കാലത്തിനിടെ അമ്പതോളം ട്വന്റി ട്വന്റി പ്രവർത്തകരെയാണ് ആക്രമിക്കപ്പെട്ടത്. പത്ത് മാസമായി ​ക്രമസമാധാനം തകർന്ന നിലയിലാണ്. എം.എൽ.എ ശ്രീനിജൻ അക്രമികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു​കൊടുക്കുന്നു. ദീപുവിനെ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. പൊലീസിനെ വരെ ഉപയോഗിച്ച് ട്വന്റി ട്വന്റി പ്രവർത്തകരെ അക്രമിക്കുന്ന രീതിയാണ് തുടരുന്നത്. ശ്രീനിജന് മത്സരിക്കാൻ സീറ്റ് ലഭിച്ചത് തന്നെ പെയ്ഡ് സീറ്റാണ്.

പലർക്കും കാശ് കൊടുത്താണ് സീറ്റ് നേടിയത്. കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നു. കിറ്റെക്സ് പൂട്ടി സാബു എം. ജേക്കബിനെ തകർക്കാനാണ് എം.എൽ.എയുടെ ശ്രമം. ട്വന്റി ട്വന്റി ഇല്ലാതാക്കാനും സി.പി.എം ശ്രമിക്കുന്നു. ശ്രീനിജൻ എം.എൽ.എയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20Sabu M. JacobDeepu's murder
News Summary - CPM behind Deepu's murder, fear of living in Kerala - Sabu M. Jacob
Next Story