'അഴിമതിക്കാരൻ ആറു മാസം കഴിയുേമ്പാൾ അഴിമതിക്കാരനല്ലാത്ത സ്ഥിതിയാണിപ്പോൾ'
text_fieldsകോട്ടയം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് വീണ്ടും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയം സി.എസ്.െഎ റിട്രീറ്റ് സെൻററിൽ നടന്ന കേരള ഗസറ്റഡ് ഒാഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് കാനം സി.പി.എമ്മിനെ വിമർശിച്ചത്.അഴിമതിക്കാർക്കെതിരെ സമരം ചെയ്യുന്നവർ അവരുടെ തോളിൽ കൈയിട്ടു നടക്കുന്ന അഴിമതിമുക്ത പ്രതിഭാസമാണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരൻ ആറു മാസം കഴിയുേമ്പാൾ അഴിമതിക്കാരനല്ലാത്ത സ്ഥിതിയാണിപ്പോൾ. എൽ.ഡി.എഫ് സർക്കാർ ഒരുവർഷം പൂർത്തിയാകുേമ്പാൾ എത്ര മാർക്ക് നൽകുന്നുവെന്ന് മാധ്യമപ്രവർത്തകർ തന്നോട് ചോദിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടാൽ നല്ല തുടക്കമാണ്. കുറവൊന്നും കാണുന്നില്ല. കുട്ടി വീണാൽ നടത്തം അവസാനിച്ചെന്നല്ല അതിനർഥം. വീണ്ടും നടക്കാനുള്ള വീഴ്ചയായി കണ്ടാൽ മതി. നാം തന്നെ ഉണ്ടാക്കിയത് നാം തന്നെ തിരുത്തി മുന്നോട്ടുപോയാൽ ലക്ഷ്യത്തിലെത്താനാകും. കമ്യൂണിസ്റ്റ് പാർട്ടികൾ വിമർശനവും സ്വയം വിമർശനവും നടത്തി തെറ്റുകളും കുറവുകളും കണ്ടെത്താറുണ്ട്. വീഴ്ചയുണ്ടായാൽ തിരുത്താനുള്ള ആർജവവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കഴിയണം. ആ പദ്ധതികൾ നടപ്പാക്കാൻ സഹായ സഹകരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം.
ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്ക് ചെവിക്കൊടുക്കാൻ സർക്കാറിനും കഴിയണം. ഫയലുകളിൽ ഉറങ്ങുന്നത് ജീവിതമാണെന്ന തോന്നൽ ഉണ്ടാക്കി അഴിമതിക്കെതിരെ ജനസൗഹൃദ സിവിൽ സർവിസ് വളർത്തിയെടുക്കണം. ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ സിഗ്നലുകൾ റിസീവ് ചെയ്യുന്ന ആൻറിനയാണ് ഡൽഹിയിൽ ഭരണം നടത്തുന്നത്. ആർ.എസ്.എസുകാരനെ പ്രസിഡൻറാക്കാനാണ് അവരുടെ ആഗ്രഹം. അങ്ങനെ വരരുതെന്ന് ചിന്തിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെയുടെയും പ്രാദേശിക പാർട്ടികളുടെയും കൂട്ടായ്മക്ക് മുൻകൈയെടുത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇന്ത്യയിൽ 600ലധികം വർഗീയകലാപം നടത്തുകയും ബോധപൂർവം വർഗീയസംഘർഷം ഉണ്ടാക്കുകയും ചെയ്യുന്ന ഹിന്ദു യുവവാഹിനിയുടെ മഠാധിപതി യോഗി ആദിത്യനാഥിനെയാണ് യു.പിയിൽ മുഖ്യമന്ത്രിയാക്കിയത്. വിശ്വാസം വ്യക്തിപരമായ വിഷയമാണ്. അത് നിങ്ങളുടേതാക്കുേമ്പാഴാണ് സംഘർഷം ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.