പാസ്പോർട്ട് അപേക്ഷയിൽ പൊലീസ് കുരുക്ക്: സി.പി.െഎ ജില്ല സെക്രട്ടറി ഹൈകോടതിയിൽ
text_fieldsകൊച്ചി: ഡി.ഐ.ജി ഒാഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിെൻറ പേരിൽ പാസ്പോർട്ട് അപേക്ഷ യിൽ പൊലീസ് നൽകിയ പ്രതികൂല റിപ്പോർട്ടിനെതിരെ സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. രാജു നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് എന്ന നിലയിൽ സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ സിറിയയിലെ ഡമസ്കസിൽ നടക്കുന്ന അന്താരാഷ്ട്ര ട്രേഡ് യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പൊലീസ് നടപടി തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പാസ്പോർട്ട് തടഞ്ഞുവെക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് യാത്രയെ ബാധിക്കുമെന്നുമാണ് ഹരജിയിൽ പറയുന്നത്.
ഹരജിക്കാരന് പാസ്പോർട്ടുണ്ടായിരുന്നെങ്കിലും പുതുക്കാത്തതിനാൽ പുതുതായി അപേക്ഷ നൽകുകയായിരുന്നു. ഇതിനിടെയാണ് സി.പി.ഐയുടെ ഡി.ഐ.ജി ഒാഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. ഇതിെൻറ പേരിൽ രാജു ഉൾപ്പെടെയുള്ളവർക്കെതിരെ കേെസടുത്തിരുന്നു. തുടർന്ന് പാസ്പോർട്ട് അപേക്ഷയിൽ പൊലീസിെൻറ വെരിഫിക്കേഷൻ റിപ്പോർട്ട് രാജുവിന് എതിരായി. റീജനൽ പാസ്പോർട്ട് അതോറിറ്റി പാസ്പോർട്ട് അനുവദിക്കാതിരുന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഹരജിയിൽ പറയുന്നു. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അക്കാര്യം അറിയിച്ചാൽ മാത്രമേ സംഘാടകർ ഡമസ്കസിൽ താമസമടക്കം സൗകര്യങ്ങൾ ഒരുക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ പാസ്പോർട്ട് അനുവദിക്കാൻ കോടതി ഉത്തരവുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.