Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥിരം സമിതി...

സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി.പിഎം-ബി.ജെ.പി ധാരണ; പ്രതിഷേധവുമായി സി.പി.െഎ

text_fields
bookmark_border
cpim-bjp
cancel

കാസർകോട്: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയതിനെതിരെ സി.പി.െഎ. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം ബി.ജെ.പിയുമായി ചേർന്ന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിന് ധാരണയുണ്ടാക്കിയതാണ് സി.പി.െഎയെ ചൊടിപ്പിച്ചത്. മഞ്ചേശ്വരത്ത് ഇൗ നീക്കത്തിൽനിന്ന് സി.പി.െഎ അംഗം വിട്ടുനിന്നിരുന്നു.

ശനിയാഴ്ച്ച ചേർന്ന സി.പി.െഎ ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ അംഗങ്ങൾ സി.പി.എം നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകൾ ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലാണ്. ബി.ജെ.പി ജയിക്കാതിരിക്കാൻ എല്ലാതരം അടവുകളും പ്രയോഗിക്കുന്ന മഞ്ചേശ്വരത്ത്, സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയത് നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.

സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിനുവേണ്ടി സി.പി.എം നടത്തിയത് അവസരവാദ രാഷ്ട്രീയമാണെന്ന് സി.പി.െഎ ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ പ്രതികരിച്ചു. യു.ഡി.എഫിെൻറ പിന്തുണയിൽ സി.പി.െഎ പ്രസിഡൻറായിട്ടുണ്ട്. ഇത് ബി.ജെ.പി വരുന്നത് തടയാനായിരുന്നു. എന്നാൽ, ബി.ജെ.പിയെ സഹായിക്കുകയും അവരുടെ സഹായംതേടുകയും ചെയ്തത് നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം സി.പി.എമ്മിലും പുകയുന്നുണ്ട്. കുമ്പളയിൽ പാർട്ടി ലോക്കൽ സെക്രട്ടറി രാജിക്കത്ത് നൽകിയതായി സൂചനയുണ്ട്.

21 അംഗങ്ങളുള്ള മഞ്ചേശ്വരം പഞ്ചായത്തിൽ രണ്ട് അംഗങ്ങൾ മാത്രമാണ് സി.പി.എമ്മിനുള്ളത്. എന്നാൽ, മൂന്ന് സമിതികളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ രണ്ടെണ്ണത്തിൽ ബി.ജെ.പിയും ഒന്നിൽ സി.പി.എമ്മും ഭൂരിപക്ഷംനേടി. ഇത് പരസ്പര ധാരണയോടെയാണ്. കുമ്പളയിൽ ഒരു അംഗവും രണ്ട് സ്വതന്ത്രരുമടക്കം മൂന്നുപേരുടെ അംഗബലം മാത്രമാണ് സി.പി.എമ്മിനുള്ളത്. സി.പി.എം സ്വതന്ത്ര വനിത സ്ഥാനാർഥി യു.ഡി.എഫ് വനിത സ്ഥാനാർഥിക്കെതിരെ 12 വോട്ടുകൾ നേടിയാണ് വിജയിച്ചത്. പ്രത്യുപകാരമായി രണ്ട് ബി.ജെ.പി വനിത സ്ഥാനാർഥികളെ സി.പി.എം പരസ്യമായി പിന്തുണച്ചു. ബദിയടുക്കയിൽ സി.പി.എമ്മിനെ കോൺഗ്രസുകാർ സമീപിച്ചപ്പോൾ പിന്തുണക്കാതെ ബി.ജെ.പിയുമായി ചേരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiPanchayat Election 2020cpim-bjp
Next Story