സ്പ്രിൻക്ലർ: കടുത്ത അതൃപ്തിയുമായി സി.പി.ഐ; കാനം കോടിയേരിയെ കണ്ടു
text_fieldsതിരുവനന്തപുരം: വിവാദമായ സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് അതൃ പ്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ.കെ.ജി സെൻററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണനെ അതൃപ്തി അറിയിച്ചു.
സംസ്ഥാന ഐ.ടി സെക്രട്ടറി ശിവശങ്കർ നേരത്തെ കാനത്തെ കണ്ട് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. എം.എൻ സ്മാരകത്തിലെത്തിയാണ് വിശദീകരണം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം കാനത്തെ കണ്ടത്.
എന്നാൽ, ഐ.ടി സെക്രട്ടറി വിശദീകരണം നൽകിയിട്ടും സി.പി.ഐ തൃപ്തരല്ല എന്നാണ് മനസ്സിലാകുന്നത്. കരാർ മന്ത്രിസഭയിൽ ചർച്ച ചെയ്യാത്തതാണ് പ്രധാനമായും അതൃപ്തിക്ക് കാരണം. കരാറിൽ അവ്യക്തതയുണ്ടെന്നാണ് സി.പി.ഐയുടെ വിമർശനം.
കരാറുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾ അമേരിക്കയിലാണെന്നതും സംശയം ജനിപ്പിക്കുന്നു. നേരത്തെ ദേശീയ നേതൃത്വവും കരാറിനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാക്കൾ കാരറുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോൾ സി.പി.ഐയും ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.