‘നവോത്ഥാന’ ചിന്തകളുമായി വീണ്ടും സി.പി. സുഗതൻ
text_fieldsതിരുവനന്തപുരം: ‘യൂനിവേഴ്സിറ്റി കോളജ് പോെലയുള്ള പ്രശ്നങ്ങളില്‍നിന്ന് ജനശ്ര ദ്ധ തിരിക്കാന്‍ സാംസ്കാരിക നായകന് അവാര്‍ഡ് കൃഷ്ണൻജിയുടെ ശ്രമം (അടൂർ ഗോപാലകൃഷ്ണ ൻ). ഇന്ത്യയില്‍ ആരും ജയ് ശ്രീറാം വിളിക്കരുതെന്ന് തിരുമേനി പ്രധാനമന്ത്രിയോട് ആവശ്യ പ്പെട്ടിരിക്കുന്നു.... ജയ് ശ്രീറാം ബി.ജെ.പിയുടെ വകയല്ല അടൂരാനേ, അതു ഇന്ത്യയുടെ സാംസ്കാ രിക ചിഹ്നമാണ്...’ ഏതെങ്കിലും കടുത്ത സംഘ്പരിവാറുകാരെൻറ ഫേസ്ബുക്ക് പോസ്റ്റാണെന്ന് തെറ്റിദ്ധരിക്കരുത്, പ്ലീസ്. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിച്ച നവോത്ഥാന സംരക്ഷണ സമിതി ജോയൻറ് കൺവീനർ സി.പി. സുഗതനാണ് ഇൗ കുറിപ്പിെൻറ കർത്താവ്. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് പ്രസ്താവന നടത്തി പിന്നീട് ഖേദം പ്രകടിപ്പിച്ച് തിരുത്തിയ അതേ സി.പി. സുഗതൻ തന്നെ!
ജയ്് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിൽ ആശങ്ക രേഖപ്പെടുത്തി കത്തയച്ചതിെൻറ പേരിൽ ഭീഷണി നേരിട്ട അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രിയും കക്ഷി ഭേദെമന്യേ രാഷ്ട്രീയ-സാംസ്കാരികലോകവും രംഗത്തെത്തിയപ്പോഴാണ് സുഗതൻ നിലപാട് വ്യക്തമാക്കിയത്. തെൻറ പഴയ നിലപാടുകളിൽ ഒരു മാറ്റവും വരുത്തിയില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകൾ അേദ്ദഹത്തിെൻറ എഫ്.ബി അക്കൗണ്ടിൽ ധാരാളമുണ്ട്. ചില സാമ്പിളുകൾ ഇതാ:-
‘ഞാന്‍ ആരുടെയെങ്കിലും ചെകിടത്തു അടിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതു ദീപാ നിഷാന്തിനെയാണ്. കാരണം അറിയാമല്ലോ!!’ (ജൂലൈ 25).
‘മലയാളിക്ക് വടക്കേ ഇന്ത്യന്‍ സോഷ്യൽ സൈക്കോളജി മനസ്സിലാകുകയില്ല. അപകടസമയത്ത് പ്രതികരിക്കുന്ന ജനം അവിടെ കുറ്റകൃത്യം ചെയ്യുന്നവരുടെ രാഷ്ട്രീയം, ജാതി, മതം ഇതൊന്നും നോക്കാറില്ല!! അവരെ ഉടന്‍ തന്നെ കൈകാര്യം ചെയ്യുന്നു. അങ്ങനെ ഒറ്റക്കെട്ടായി ജനം പൊലീസ് എത്തുന്നതിനുമുമ്പ് ചെയ്യുന്ന നടപടിയെയാണ് ഇവിടെ മത, ജാതി, രാഷ്ട്രീയ, ഗ്രൂപ് അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് ഒരിക്കലും ഒന്നിച്ച് ഒരു കാര്യം ചെയ്യാത്ത മലയാളി, ആള്‍ക്കൂട്ട അക്രമമായി ചിത്രീകരിക്കുന്നത്!!’ (ജൂലൈ 19). ‘മോദിക്ക് ഭൂരിപക്ഷം കിട്ടിയതുകൊണ്ട് ഇതു ഹിന്ദു രാഷ്ട്രമാകുന്നില്ല. പക്ഷേ, മുസ്ലിം ലീഗിന് 302 സീറ്റ് കിട്ടിയിരുന്നെങ്കില്‍ അതിെൻറ പിറ്റേന്ന് ഇതൊരു മുസ്ലിം രാഷ്ട്രമായേനെ. നേരത്തേ ഭൂരിപക്ഷമുള്ളിടത്തൊക്കെ പാകിസ്താൻ ആക്കിയല്ലോ’ (ജൂൈല 14).
ഒടുവിൽ തിങ്കളാഴ്ചത്തേത്:- ‘ഹിന്ദുക്കളെ ആക്ഷേപിച്ചാല്‍ മുസ്ലിംകളും ക്രിസ്ത്യാനികളും സന്തോഷിക്കും അവരെല്ലാം സി.പി.എമ്മിന് വോട്ട് ചെയ്യുമെന്ന നിങ്ങളുടെ പരമ്പരാഗത വിഡ്ഢിത്തം ഉപേക്ഷിക്കുക. അതാണ് നിങ്ങള്‍ക്ക് നല്ലത്. മീശ നോവലും അയ്യപ്പനുമൊക്കെയെടുത്തിട്ട് ഹിന്ദുക്കളെ അപമാനിച്ചാല്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടല്ലോ!!’ തെൻറ അഭിപ്രായം തന്നെയാണ് എഫ്.ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സി.പി. സുഗുതൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.