വനിതാ മതിലിന്റെ ലക്ഷ്യം യുവതീ പ്രവേശനമാണെങ്കിൽ പിന്മാറും -സി.പി സുഗതൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി സുഗതൻ. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി ഒന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംഘാടക സമിതി ജോയിന്റ് കൺവീനറാണ് സുഗതൻ. എന്നാൽ, ശബരിമലയിൽ സ്ത്രീകളെ തടയുകയും സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്യുന്ന സുഗതനെ കൺവീനറാക്കിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കൂടാതെ ഒക്ടോബറിൽ ചിത്തിര ആട്ടവിശേഷ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ സുഗതൻ മുൻനിരയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച പുറത്തു വന്നിരുന്നു. യുവതി പ്രവേശനത്തിനെതിരെ സുഗതൻ അടക്കമുള്ള സംഘടന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്ന ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, യോഗത്തിൽ പെങ്കടുത്ത വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് സി.പി. സുഗതൻ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സംഭവം വിവാദമായതോടെ, സമിതി തെരഞ്ഞെടുപ്പിനെതിരെ വിവിധ സംഘടന നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.