സംസ്ഥാനത്ത് 272 പേർക്ക് കോവിഡ്; 68 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർക്ക് രോഗം ഭേദമായി. 68 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 15 കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളിൽ 157 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ് 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.സി.ഐ.എസ്.എഫ് ജവാനും ഡി.എസ്.സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണ് നില നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 169 ആയി. 378 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3034 പേരാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിളുകൾ പരിശോധിച്ചുവെന്നും പിണറായി അറിയിച്ചു.
രോഗം ഭേദമായവർ ഏഴ് ദിവസം വീടുകളിൽ തന്നെ കഴിയണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർക്കുള്ള ക്വാറൻറീൻ സൗകര്യം കരാറുകാർ ഏർപ്പെടുത്തണം. ഇത് ചെയ്യാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. നഗരങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരത്തെ സാഹചര്യം മറ്റൊരു നഗരത്തിലും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് എത്തിയവരിൽ ആയിരത്തിൽ 8.02 പേർക്ക് പോസിറ്റിവ്
തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്ത് എത്തിയവരിൽ 1000 പേരിൽ 8.02 എന്ന നിലയിൽ കോവിഡ് പോസിറ്റിവ് ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 2.84 പേർക്കാണിത്. കൂടുതൽ കോവിഡ് കേസുകൾ മഹാരാഷ്ട്രയിൽനിന്ന് വന്നവർക്കാണ്; 407. തമിഴ്നാട് 181. ഡൽഹി 136 എന്നിങ്ങനെയാണ് കണക്കുകൾ.
ലോക്ഡൗൺ ആരംഭിച്ചശേഷം ഇതുവരെ 4.99 ലക്ഷം പേർ കേരളത്തിൽ എത്തിയതിൽ 3.14 ലക്ഷം പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും 1.85 ലക്ഷം പേർ വിദേശത്തുനിന്നുമാണ്. വന്നവരിൽ 37.12 ശതമാനമാണ് അന്താരാഷ്ട്ര യാത്രക്കാർ. 62.88 ശതമാനം രാജ്യത്തിനകത്തുനിന്നും. ആഭ്യന്തര യാത്രക്കാരിൽ 64.35 ശതമാനം പേരും വന്നത് റെഡ് സോൺ ജില്ലകളിൽനിന്നാണ്. പുറത്തുനിന്ന് ഏറ്റവും കൂടുതൽ പേർ വന്നത് മലപ്പുറത്തും പിന്നെ കണ്ണൂരുമാണ്.
വയനാട്ടിലാണ് കുറവ്. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 74.35 ശതമാനവും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ്. വിദേശത്തുനിന്ന് വന്നത് കൂടുതൽ യു.എ.ഇയിൽനിന്നാണ്.
ആശുപത്രിയിൽ ചികിത്സ തേേടണ്ടിവന്നവരിൽ വിദേശത്തുനിന്ന് എത്തിയവരാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരെക്കാൾ ശതമാനത്തിൽ കൂടുതൽ.
കേരളത്തിലേക്ക് വന്നവരിൽ കൂടുതൽ പോസിറ്റിവ് മലപ്പുറം ജില്ലയിലാണ്; 289. പാലക്കാട് 285 പേരും. കുറവ് വയനാടും ഇടുക്കിയും -49 േപർ വീതം.
LATEST VIDEOS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.